മാവേലിക്കര: ആത്മബോധോദയ സംഘം ചെറുകോല്‍ ശുഭാനന്ദാശ്രമം നാലാമത് മഠാധിപതിയും മാനേജിങ് ട്രസ്റ്റിയുമായ സദാനന്ദസിദ്ധ ഗുരുദേവന് സമാധിയായി. ബുധനാഴ്ച പുലര്‍ച്ചെ 1.22ന് ആശ്രമത്തില്‍ വച്ചായിരുന്നു അന്ത്യം. പതിനേഴ് വര്‍ഷമായി ആശ്രമം മഠാധിപതിയായിരുന്നു. 87 വയസ്സായിരുന്നു.
1930 മാര്‍ച്ച് എട്ടിന് മകയിരം നക്ഷത്രത്തില്‍ കര്‍ഷകത്തൊഴിലാളിയായ ചെന്നിത്തല പ്ലായിക്കുംതറയില് കുഞ്ഞുശങ്കരന്-കൊച്ചുകാളി ദമ്പതികളുടെ മൂത്തമകനായി ജനിച്ചു. രണ്ടായിരാമാണ്ടില്‍ മൂന്നാമത് മഠാധിപതിയായിരുന്ന ഗുരുപ്രസാദ് ഗുരുദേവന് സമാധിയായതിനെ ത്തുടര്‍ന്നാണ് സദാനന്ദസിദ്ധ ഗുരുദേവനെ മഠാധിപതിയായി അവരോധിച്ചത്.
ഭക്തരുടെ ‘അമ്പോറ്റി’യായ സദാനന്ദ സിദ്ധ ഗുരുദേവന്റെ സമാധി വിവരം അറിഞ്ഞ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരങ്ങളാണ് ആശ്രമത്തില്‍ എത്തിച്ചേരുന്നത്.
ആശ്രമത്തിലെ ഷഷ്ഠിപൂര്‍ത്തി മന്ദിരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ഇന്നലെ രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സമാധി ഇരുത്തല് ചടങ്ങുകള്‍ അടുത്ത മഠാധിപതി സ്വാമി ദേവാനന്ദന്, സന്ന്യാസിമാര്‍, ഭക്തര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: