തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന് പരിധിയില്‍ അനുദിനം അക്രമസംഭവങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുന്നു. ഡിസംബറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് തൃച്ചംബരത്തെ അജീഷിന് നേരെ നടന്ന വധശ്രമക്കേസിലെ പ്രതികളെ പിടികൂടാന്‍ ഇതുവരേയും പോലീസിന് കഴിഞ്ഞിട്ടില്ല. ബാവുപ്പറമ്പ് കോടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടും ടിപ്പര്‍ ലോറിയും തകര്‍ത്ത കേസിലും സിപിഐ നേതാവ് കെവി.മൂൂസാന്കുട്ടി മാസ്റ്ററുടെ പേരിലുള്ള സ്മാരകമന്ദിരം അക്രമിച്ച കേസിലും പോലീസിന് പ്രതികളെ കണ്ടെത്താനായിട്ടില്ല. പൂക്കോത്ത് തെരുവില്‍ത്തന്നെ രണ്ട് മാസത്തിനിടയില്‍ മൂന്നോളം വീടുകള്‍ക്ക് നേരെ അക്രമം നടന്നുവെങ്കിലും ഈ കേസുകളും എവിടെയുമെത്തിയിട്ടില്ല. പ്രമാദമായ ചിറവക്ക് സിഎച്ച് സെന്റര്‍ കത്തിച്ച കേസും നഗരസഭാ ഓഫീസിന് സമീപത്തെ ഒബ്സ്ക്യൂറാ സ്റ്റുഡിയോ കത്തിച്ച കേസിലും പ്രതികള്‍ കണ്വെട്ടത്താണെങ്കിലും പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നിരവധി അക്രമസംഭവങ്ങളിലെ പ്രതികളെ പിടികൂടാന്‍ ഒന്നും ചെയ്യാത്ത പോലീസ് മദ്യപരുടേയും പൂഴികടത്തല്കാരുടേയും പിറകെ പോയി സമയം കളയുകയാണെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: