ചെറുപുഴ: നിര്‍ദ്ദിഷ്ട മലയോരഹൈവേയുടെ അതിശ്ചിതത്വത്തിനെതിരായി ബിജെപി ഉയര്‍ത്തി കൊണ്ടുവന്ന ജനകിയ പ്രതിഷേധം ശക്തിപ്രാപിക്കുന്നു. ഹൈവേ നിര്‍മ്മണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും ചില രാഷ്ട്രീയ നേതാക്കളുടെ സ്ഥാപനങ്ങള്‍ സംരക്ഷിക്കാനായി റോഡിന്റെ വീതി വെട്ടികുറക്കരുതെന്നുമാണ് ബിജെപി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങളല്ല കുറ്റക്കാരെന്നും സ്ഥലം എംഎല്‍എയായ സി.കൃഷ്ണന്റെ അനാസ്ഥയാണെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം ശരിയല്ലെന്നും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി യഥാസമയം സ്ഥലമേറ്റെടുത്ത് നല്‍കാത്തതാണ് റോഡ് വികസനത്തിന് തടസ്സമെന്നും സിപിഎം ആരോപിക്കുന്നു. ഇരുകൂട്ടരും പരസ്പരം കുറ്റാരോപണം നടത്തി ജനങ്ങളെ വഞ്ചിക്കുകയാണെന്ന തിരിച്ചറിവിന്റെ പഞ്ചാത്തലത്തിലാണ് ജനകീയ ആക്ഷന്‍കമ്മറ്റി രൂപീകരണം. അക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ എത്രയും പെട്ടെന്ന് പണി തീര്‍ക്കുമെന്നും ആവശ്യമായ മെറ്റല്‍ കോഴിക്കോട് നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും കൊണ്ടുവരുമെന്നും ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിന് കെഎസ്ഇബിയുമായുള്ള തര്‍ക്കം പരിഹരിച്ചതായും ഇതിനാവശ്യമായ ഒരു കോടി രൂപ അടുത്ത ദിവസം അടയ്ക്കുമെന്നും അറിയിച്ചതായി കമ്മിറ്റി ചെയര്മാന് കുതിരുമ്മല്‍ ദാമോദരന്‍, കണ്‍വീനര്‍ വി.എസ്.ശിവന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: