തൃശൂര്‍: ലക്കിടി കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ എഫ്ഐആറില്‍ ഗുരുതര പിഴവ് വരുത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. പി കൃഷ്ണദാസിന് രക്ഷപെടാന്‍ പഴുതിട്ടാണ് എഫ്ഐആര്‍ തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഴയന്നൂരിലെ എഎസ്ഐ ജ്ഞാനശേഖരനെ സസ്പെന്റ് ചെയ്തു.
ജ്ഞാനശേഖരനെതിരെ വകുപ്പ്തല അന്വേഷണം നടത്താനും തൃശൂര്‍ റേഞ്ച് ഐ.ജി ഉത്തരവിട്ടു. ചാലക്കുടി ഡിവൈ.എസ്.പി ആയിരിക്കും അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കൃഷ്ണദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താന്‍ സാഹചര്യമുണ്ടായിട്ടും ജ്ഞാനശേഖരന് അതിന് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. .എഫ്ഐആര്‍ തയാറാക്കുന്നതില്‍ ജ്ഞാനശേഖരന് ജാഗ്രത കാണിച്ചില്ലെന്നും ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 27നാണ് എഫ്ഐആര്‍ തയാറാക്കിയത്. അന്ന് കൃഷ്ണദാസിനെതിരെ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പിന്നീട് മാര്‍ച്ച് 18ന് ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് എഫ്ഐആര്‍ പുതുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: