കുന്നത്തൂര്‍: ചക്കുവള്ളി ക്ഷേത്രഭൂമി കയ്യേറ്റത്തിനെതിരെയുള്ള ഭക്തജനപ്രക്ഷോഭം ശക്തമായി തുടരുന്നു. ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും. പത്ത് ദിവസം പിന്നിടുന്ന സമരത്തിന് പിന്തുണയുമായി ദിനംപ്രതി ആയിരങ്ങളാണ് എത്തുന്നത്. ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം തഴവ സഹദേവന് സമരപ്പന്തല്‍ സന്ദര്‍ശിച്ച് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ഹൈന്ദവരുടെ സ്വത്തുക്കള്‍ കയ്യേറുന്നവരോട് അധികാരികള്‍ കാട്ടുന്ന വിധേയത്വം എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചു. ഹിന്ദുസംഘടന നേതാക്കളായ വിജയകുമാര്‍, തുളസിധരന് കണ്ണവം, അശോകന് തുടങ്ങിയവരും സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു.
21ന് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് അഭിഭാഷകന് ഹാജരാകാതിരുന്നത് മൂലമാണ് ഹൈക്കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്. കയ്യേറ്റക്കാരും റവന്യൂവും നല്കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. അതേസമയം ദേവസ്വം അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സമരം തുടങ്ങി പത്തുദിവസം പിന്നിടുമ്പോഴും സമരക്കാരുമായി യാതൊരുവിധ ചര്‍ച്ചക്കും ദേവസ്വംബോര്‍ഡ് അധികൃതര്‍ തയാറാകാതിരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന ആക്ഷേപവുമായി ഭക്തജനങ്ങള്‍ രംഗത്ത് എത്തി. ഹിന്ദുഐക്യവേദി, ക്ഷേത്രസംരക്ഷണസമിതി, പരബ്രഹ്മ ക്ഷേത്രഭൂമി, വിമോചനസമിതി, ക്ഷേത്രോപദേശകസമിതി തുടങ്ങിയ സംഘടനകളാണ് ഭക്തരെ അണിനിരത്തി സമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: