കൊല്ലം: സിപിഎം നേതാവിന്റെ മകന്റെ പീഡനക്കേസ് ഒതുക്കിതീര്‍ക്കാന്‍ വനിത സെല്ലിലെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. കഴിഞ്ഞ 18നാണ് പരാതി നല്കാന് പെണ്‍കുട്ടിയും ബന്ധുക്കളും ഈസ്റ്റ്സ്റ്റേഷന് സമീപമുള്ള വനിത സെല്‍ ഓഫീസിലെത്തിയത്. പരാതി നല്കിയപ്പോള് കേസ് ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥ പീഡനത്തിനിരയായ പെണ്‍കുട്ടിയോടും പറഞ്ഞു.
പ്രതി കൊല്ലത്തെ പ്രമുഖ വസ്ത്രവ്യാപാരശാലയുടെ ഉടമയാണെന്ന് അറിയാവുന്നതും പ്രതിയുടെ ഉന്നതബന്ധം മുന്‍കൂട്ടി കണ്ടുമാണ് കേസ് ആരുമറിയാതെ ഒതുക്കാന്‍ ഈ ഉദ്യോഗസ്ഥ ശ്രമിച്ചത്. പരാതി സ്വീകരിച്ച് എഫ്ഐആര്‍ ഇടേണ്ടതിന് പകരം പരാതിക്കാരെ പിന്നീട് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വനിതസെല്ലില്‍ നിന്നും നീതി ലഭിക്കില്ലെന്ന് കണ്ടാണ് പരാതിക്കാര്‍ ഈസ്റ്റ് സ്റ്റേഷനിലെത്തി വീണ്ടും പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രധാനപ്രതികളിലൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നായിരുന്നു ഈ നടപടിയും.
സംഭവത്തില്‍ ഉള്‍പ്പെട്ട സീരിയല്‍നടിയെ ഉള്‍പ്പടെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു. ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പെണ്‍കുട്ടിയെ പ്രമുഖ സീരിയല്‍നടി പ്രതികള്‍ക്ക് കാഴ്ച വയ്ക്കുകയായിരുന്നു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇവര്‍ പെണ്‍കുട്ടിയെ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: