കൊടുങ്ങല്ലര്‍: പ്രമുഖ ബാലസാഹിത്യകാരന്‍ രാജന് കോട്ടപുറം (62) അന്തരിച്ചു. ആലുവ രാജഗിരി ആശുപത്രിയില്‍ ഉദരസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയക്കു വിധേയനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. അണുബാധയാണ് മരണകാരണമായത്. മൃതദേഹം കോട്ടപ്പുറത്തെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
കോട്ടപ്പുറം കീഴ്ത്തളികളരിക്കല് നാരായണന് ആശാന്റേയും കാര്‍ത്ത്യായിനിയുടേയും മൂന്നാമത്തെ മകനാണ്. യദാര്‍ത്ഥ പേര് ഇന്ദുചൂഡന് എന്നാണ്. വാണിജ്യനികുതി വകുപ്പില്‍ നിന്നും നാലു വര്‍ഷം മുമ്പാണ് വിരമിച്ചത്.
ബാലസാഹിത്യ രംഗത്ത് ശ്രദ്ധേയമായ ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുണ്ട്.കുസൃതി പൂക്കള്‍, മൃണാളനം, നെറ്റിപ്പട്ടം, ആനത്തൊപ്പി, തുമ്പി മോളുടെ അമ്മ ,മഹാന്മാരുടെ കുട്ടിക്കാലം.നമുക്കും നന്നായി പ്രസംഗിക്കാം, രസികന്‍ മുല്ലാ കഥകള്‍ എന്നിവ പ്രധാന കൃതികളാണ്, അപ്പന് തമ്പുരാന് പുരസ്ക്കാരം, സഹൃദയ പാലകെ.എം മാത്യു അവാര്‍ഡ്, ഇടപ്പള്ളി സര്‍ഗ്ഗ ബാലസാഹിത്യ അവാര്‍ഡ് ,എം.സി. ജൂസ പുരസ്ക്കാരം, തൃശൂര്‍ സമന്വയ സാഹിത്യ പുരസ്ക്കാരം, കേരള പന്തിരുകുലം ആര്‍ട്ടിസ്റ്റ് അക്കാദമി പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: സുമാ ദേവി, മക്കള്‍: രചന. ആതിര. വിഷ്ണു,മരുമക്കള്‍: രമേഷ്, നന്ദകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: