ചങ്ങനാശ്ശേരി: മാലിന്യസംസ്ക്കരണത്തിന് മുന്‍തൂക്കം നല്കി 2017-18 വര്‍ഷത്തെ ബജറ്റ് നഗരസഭയില്‍ അവതരിപ്പിച്ചു. 88.21,74,512 രൂപ വരവും 73.85,36000 രൂപ ചെലവും 14.36,38,512 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്സണ്‍ സുമ ഷൈനാണ് അവതരിപ്പിച്ചത്. നഗരസഭാധ്യക്ഷന്‍ സെബാസ്റ്റിയന് മാത്യു മണമേല്‍ അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ളചര്ച്ച 25നു രാവിലെ 11നു നടക്കും. സീറോ വേസ്റ്റ്മാനേജ്മെന്റ് പദ്ധതിയിലൂടെ മാലിന്യ സംസ്കരണവും സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനവും നടപ്പാക്കും. പല്‍സ്റ്റിക് സഞ്ചികളുടെവില്പന നിരോധിക്കും. പല്‍സ്റ്റിക് വേസ്റ്റുകള്‍ തരംതിരിച്ച് പൊടിച്ച് റോഡിനുള്ള ടാര്‍ നിര്‍മാണത്തിനും പൊടിക്കാന്‍ പറ്റാത്തവ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിയ്ക്ക് കൈമാറും. പ്ലാസ്റ്റിക് രഹിത ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. വികേന്ദ്രികൃത മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ സ്ഥലലഭ്യതയനുസരിച്ച് എയറോബിക് ബിന്നുകള്‍ സ്ഥാപിച്ച് ശാസ്ത്രീയമായി മാലിന്യം സംസ്കരിച്ച് വളം ഉല്പാദനത്തിലൂടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതിയ്ക്ക് രൂപം നല്‍കും. ശുചിത്വമിഷനുമായി സഹകരിച്ച് വേസ്റ്റ് ടു എനര്‍ജി പദ്ധതിക്ക് രൂപം നല്‍കും. ഇവേസ്റ്റ്, പല്‍സ്റ്റിക് വേസ്റ്റ് എന്നിവ സ്ീകരിക്കുന്നതിനും തരം തിരിക്കുന്നതിനുമായി എംആര്‍എഫ് സെന്ററുകള്‍ സ്ഥാപിക്കും. ബസ്സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ടൗണ്‍ഹാള്‍, ഡമ്പിങ്യാര്‍ഡ് എന്നിവിടങ്ങളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കും. ഇതിനായ് നഗരസഭവിഹിതം 50 ലക്ഷം വകയിരുത്തി. കൂടാതെ എംഎല്‍എ ഫണ്ടില്‍ നിന്നും 20 ലക്ഷം അനുവദിച്ചിട്ടുണ്ട്. നഗരഹൃദയത്തിലൂടെ ഒഴുകുന്ന രണ്ടുതോടുകളും ആഴംകൂട്ടി സംരക്ഷണഭിത്തി കെട്ടി കോണ്‍ക്രീറ്റ് ചെയ്യും. ചെറുകിട വാഹനങ്ങള്‍ക്കും വഴിയോര കച്ചവടക്കാര്ക്കം ഓട്ടോ പാര്‍ക്കിങ്ങിനും സൗകര്യപ്രദമാകുന്ന തരത്തിലാവും ക്രമീകരണം. ഇറിഗേഷന്‍ വകുപ്പുമായ് ചേര്‍ന്ന് തോടുകളുടെ സര്‍വ്വേനടത്തി പദ്ധതി
നടപ്പിലാക്കുന്നതിലേയ്ക്കായ് 30 ലക്ഷം വകയിരുത്തിയിട്ടുണ്ട്. നഗരസഭയിലെ തരിശുഭൂമികള്‍ നെല്‍കൃഷിയ്ക്കു അനുയോജ്യമാക്കി കൃഷിവ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: