കോട്ടയം: തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തിലെ ശ്രീശങ്കര കഥകളിയരങ്ങിന്റെ ആഭിമുഖ്യത്തില്‍ 26ന് പകല്‍ 3.00ന് അഞ്ച് ദശാബ്ദത്തിനു ശേഷം പൗണ്ഡ്രകവധം കഥകളി അരങ്ങിലെത്തുന്നു.
ശ്രീകൃഷ്ണസഭയിലെത്തിയ കന്ദ്രശദേശാധിപനായ പൗണ്ഡ്രകവസുദേവന്റെ ദൂതന്, തന്റെ രാജാവാണ് യഥാര്‍ത്ഥ ശ്രീകൃഷ്ണനെന്നും, അതിനാല്‍ ശ്രീകൃഷ്ണന് ശംഖചക്രാദികളായ അടയാളങ്ങള്‍ ഉപേക്ഷിച്ച് പൗണ്ഡ്രകനെ വണങ്ങണമെന്നും ആവശ്യപ്പെടുന്നു. ശ്രീകൃഷ്ണന് ഗരുഡനെ ധ്യാനിച്ച് വരുത്തി കന്ദ്രനഗരത്തിലെത്തി. പൗണ്ഡ്രക കിങ്കരന്മാരെ ഗരുഡന് യുദ്ധത്തില്‍ വധിച്ചു. തുടര്‍ന്ന് ശ്രീകൃഷ്ണന് പൗണ്ഡ്രകനേയും വധിച്ചു. ഇതറിഞ്ഞ പൗണ്ഡ്രകപുത്രന് സുദക്ഷിണന് ശിവനെ ധ്യാനിച്ച് ശ്രീകൃഷ്ണനെ എതിര്‍ക്കുവാന്‍ കൃത്യയെ പ്രത്യക്ഷമാക്കി. കൃത്യ ദ്വാരകയെ ആക്രമിച്ചു. അപ്പോള്‍ ഭഗവാന്റെ സുദര്‍ശനം പ്രത്യക്ഷപ്പെട്ട് കൃത്യയെ നിഗ്രഹിക്കുന്നു എന്നതാണ് സഥാസാരം.
ശ്രീകൃഷ്ണനായി കലാമണ്ഡലം അരുണ്‍വാര്യരും, സാത്യകിയായി കലാമണ്ഡലം ശരത്തും, ദൂതനായി കലാമണ്ഡലം ശ്യാംദാസും, ഗരുഡനായി കലാമണ്ഡലം വിവേകും കിങ്കരന്മാരായി കലാമണ്ഡലം രാജശേഖരനും, കലാമണ്ഡലം ധനേഷും, പൗണ്ഡ്രകനായി കലാമണ്ഡലം രവികുമാറും, സുദക്ഷണനായി കലാമണ്ഡലം വിശാഖും, കൃത്യയായി കലാമണ്ഡലം ശിബി ചക്രവര്‍ത്തിയും സുദര്‍ശനമായി കലാമണ്ഡലം അനന്തുവും അരങ്ങിലെത്തും.കലാനിലയം രാജീവന്, കലാമണ്ഡലം വിശ്വാസ് (സംഗീതം), കലാമണ്ഡലം ശ്രീരാജ്, കലാമണ്ഡലം സുധീഷ് (ചെണ്ട), കലാമണ്ഡലം സുധീഷ്, കലാമണ്ഡലം അമിതേഷ് (മദ്ദളം), ചിങ്ങോലി പുരുഷോത്തമന്(ചുട്ടി), തുടങ്ങിയവര്‍ പശ്ചാത്തലമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: