പറവൂര്‍: റേഷന്‍ കടയില്‍ വില്‍പ്പനക്കായി നല്കിയ 15 ചാക്ക് അരി സിപിഎം പാര്‍ട്ടി മെമ്പറും വ്യാപാരി വ്യവസായി നേതാവുമായ റീജന്റെ വീട്ടില്‍ നിന്ന് പിടികൂടിയത്. ഏഴര ക്വിന്റല്‍ എ ഗ്രേഡ് പുഴുക്കലരിയുടെ ചാക്കുകളാണ് പിടിച്ചെടുത്തത്.
50 കിലോ തൂക്കം വരുന്ന 15 അരിചാക്കുകള്‍ പെട്ടി ഓട്ടോയില്‍ മാര്‍ക്കറ്റിലെ സിപിഎം നേതാവ് റീജന്‍ തെക്കിനേടത്തിന്റെ വീട്ടില്‍ കൊണ്ടുവന്ന് ഇറക്കുമ്പോഴാണ് പോലീസിന്റെ പിടിവീണത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐ ക്രിസ്പിന് സാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഞാറക്കലില്‍ റേഷന്‍കട നടത്തുന്ന സണ്ണി എന്നയാള്‍ക്ക് വരുന്ന അരിയാണ് ഇവിടേക്ക് കടത്തിയത്. എഫ്സിഐ ഗോഡൗണില്‍ നിന്ന് വിതരണം ചെയ്ത ലേബല്‍ സഹിതമുള്ള ചാക്കുകളില്ത്തന്നെയാണ് മറിച്ചുവില്‍പ്പന നടത്തിയത്.
പിടികൂടിയ അരി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പോലീസ് കൈമാറി. സപ്ലൈ ഓഫീസര്‍ ബെന്നി ജോസഫിന്റെ നേതൃത്വത്തില്‍ അരിച്ചാക്കുകള്‍ പരിശോധിച്ചു. സിവില്‍ സപ്ലൈസ് ഓഫീസിന്റെ ഗോഡൗണിലേക്ക് മാറ്റി. റിപ്പോര്‍ട്ട് ജില്ലാ സപ്ലൈ ഓഫീസര്‍ വഴി ജില്ലാ കളക്ടര്‍ക്ക് കൈമാറും. പ്രതിയെ റിമാന്റ് ചെയ്തു. എസ്ഐ ടി.വി. ഷിബു, സിപിഒമാരായ സെബാസ്റ്റ്യന്‍, ലോഹിതാക്ഷന്, ജോഷി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: