ന്യൂദല്‍ഹി: സഹായം ആവശ്യപ്പെട്ടവരെ നിരാശരാക്കിയ ചരിത്രമില്ല വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്. എന്ത് പരാതി കിട്ടിയാലും അതിനെ കുറിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കുന്ന വ്യക്തി എന്ന നിലയില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തന്നെ സുഷമ ശ്രദ്ധ നേടിയിരുന്നു. അതുപോലെ കഴിഞ്ഞ ദിവസം സുഷമയ്ക്ക് കിട്ടിയ പരാതിയുടെ സത്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം.
ഇന്ത്യന്‍ യുവാവിനെ സെര്‍ബിയയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ അതിനെ കുറിച്ച് അന്വേഷണം നടത്തിയ വിദേശകാര്യമന്ത്രാലയത്തിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു.
സെര്‍ബിയയില്‍ നിന്ന് സഹോദരനെ തട്ടിക്കൊണ്ട് പോയെന്നാരോപിച്ച് രാജീവ് ശര്‍മ്മയെന്ന ആളാണ് സുഷമ സ്വരാജിന് ട്വിറ്ററിലൂടെ പരാതി നല്‍കിയത്. പരാതിയെ കൂടാതെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ട്വിറ്ററിലൂടെ ഇയാള്‍ പുറത്തുവിട്ടിരുന്നു. സഹോദരന് വിനയ് മഹാജനെ തട്ടിക്കൊണ്ടുപോയവര്‍ 5000 യൂറോയാണ് ആവശ്യപ്പെട്ടതെന്നും സഹോദരന്റെ ജീവന് അപകടത്തിലാണെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു. എന്നാലിത് വ്യാജമാണെന്നാണ് വിദേശകാര്യമന്ത്രാലയം കണ്ടെത്തിയത്.
വിഷയത്തില്‍ കൂടുതല്‍ അന്വേഷിച്ചുവെന്നും മര്‍ദ്ദിക്കുന്ന വീഡിയോ വ്യാജമാണെന്നും വിനയ് മഹാജന് സുരക്ഷിതനായി സെര്‍ബിയന്‍ പോലീസിന്റെ പക്കലുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു.
വിനയ് മഹാജനെ സെര്‍ബിയയിലേക്ക് കൊണ്ടുപോയ ഏജന്റാണ് മര്‍ദ്ദിക്കുന്ന വീഡിയോയ്ക്ക് പിന്നില്‍ എന്ന് വ്യക്തമായിട്ടുണ്ട്. അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയെന്ന പേരില്‍ ഇയാള്‍ സഹോദരന് വീഡിയോ അയച്ച് നല്‍കുകയായിരുന്നു. ഏജന്റിന് ശിക്ഷ നല്‍കുമെന്നും സഹോദരനെ സെര്‍ബിയയില്‍നിന്ന് തിരിച്ചെത്തിക്കുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: