തിരുവനന്തപുരം: മൂന്നാറിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ട്. അനധികൃത നിര്‍മ്മാണങ്ങളും കൈയ്യേറ്റങ്ങളും മൂന്നാറിനെ നശിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ എതിര്‍പ്പുമൂലം കള്ളപ്പട്ടയങ്ങള്‍ പരിശോധിക്കാന്‍ സാധിക്കുന്നില്ലെന്നും അനധികൃത ഏലത്തോട്ടങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും കമ്മീഷണര്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നു.
മൂന്നാറിലെ കണ്ണന്‍ദേവന്‍ ഹില്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളില്‍ കൈയ്യേറ്റം വ്യാപകമാണ്. വനഭൂമിയുടെ സ്വഭാവമുള്ള ഏലത്തോട്ടങ്ങളിലെ അനധികൃത നിര്‍മാണങ്ങളും പരിസ്ഥിതിക്ക് ദോഷമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കൈയ്യേറ്റം തടയാനും കൈയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാനും രൂപീകരിച്ച ഭൂസംരക്ഷണ സേനയിലെ അംഗങ്ങളുടെ എണ്ണം കൂട്ടണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സര്‍ക്കാരിനയച്ച റിപ്പോര്‍ട്ട് മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച് വിളിച്ചിട്ടുള്ള യോഗത്തില്‍ ചര്‍ച്ചചെയ്യും. അടുത്ത തിങ്കളാഴ്ചയാണ് യോഗം നടക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: