ന്യൂദല്‍ഹി: വിദ്യാഭ്യാസ പരിശീലനത്തിനുള്ള സ്കോളര്‍ഷിപ്പ് ലഭിച്ച ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ എണ്ണം യുപിഎ സര്‍ക്കാരിനെ അപേക്ഷിച്ച് മോദി ഭരണത്തില്‍ ഇരട്ടിയായി. കോണ്‍ഗ്രസ് ഭരണത്തിലിരുന്ന 2013-14 വര്‍ഷത്തില്‍ 479 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിച്ചത്.
2014-15ല്‍ ഇത് 694 പേര്‍ക്കും 2015-16ല്‍ ഇത് 975 പേര്‍ക്കും സ്കോളര്‍ഷിപ്പ് നല്കി.
2016-17ല്‍ ഇതുവരെ 761 പേര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ‘നയി ഉഡാന്‍ പദ്ധതി’ പ്രകാരം നാട്ടില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1500 രൂപയും പുറത്ത് പഠിക്കുന്നവര്‍ക്ക് 3000 രൂപയുമാണ് നല്‍കുന്നത്. 2015-16ല്‍ മുസ്ലിം (606), ക്രിസ്ത്യന്‍ (341), സിഖ് (28) വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം ലഭിച്ചത്.
മൗലാനാ ആസാദ് എജ്യൂക്കേഷന്‍ ഫൗണ്ടേഷനിലൂടെ 48,000 മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിയതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ലോക്സഭയില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം പ്രഖ്യാപിച്ച പദ്ധതിയാണിത്. ന്യൂനപക്ഷ സ്ത്രീകള്‍ക്ക് ‘നയി റോഷ്ണി’, ‘മഹിളാ സമൃദ്ധി യോജന’ എന്നീ പദ്ധതികളും ഇതോടൊപ്പം പ്രഖ്യാപിച്ചിരുന്നു.
സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നേതൃപരിശീലനം നല്‍കുന്നതാണ് നയി റോഷ്നി പദ്ധതി. നൈപുണ്യ വികസന പദ്ധതിയായ മഹിളാ സമൃദ്ധി യോജനയില്‍ ആയിരം രൂപ പ്രതിമാസം സ്റ്റൈപ്പന്റും അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിന് 1500 രൂപയും നല്‍കും. പരിശീലനത്തിന് ശേഷം കുറഞ്ഞ പലിശയില്‍ ഒരു ലക്ഷം രൂപ വായ്പയും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: