ലക്നൗ: പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവരെയും സദാചാര ഗുണ്ടകളെയും നിലയ്ക്ക് നിറുത്താന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹത്രാസില്‍ ചിലര്‍ ഏതാനും ഇറച്ചിക്കടകള്‍ കത്തിച്ചതില്‍ യോഗി അസ്വസ്ഥനാണ്.
അതിനിടെ ജോലിയില്‍ കൃത്യവിലോപം കാണിച്ച നൂറിലേറെ പോലീസുകാരെ ഇതിനകം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സസ്പെന്‍ഡു ചെയ്തു കഴിഞ്ഞു. ക്രമസമാധാന തകര്‍ച്ച ഒരു തരത്തിലും അനുവദിക്കില്ല. അദ്ദേഹം പറഞ്ഞു.
ഗാസിയാബാദ്, മീററ്റ്, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളിലെ പോലീസുകാരാണ് സസ്പെന്‍ഷനില്‍ ആയവരില്‍ കൂടുതലും. ലക്നൗവില്‍ ഏഴ് എസ്ഐമാരെയും സസ്പെന്‍ഡ് ചെയ്തു. പോലീസുകാരിലെ പ്രശ്നക്കാര്‍ക്ക് എതിരെ കടുത്ത നടപടി എടുക്കാന്‍ ഡിജിപി ജാവേദ് അഹമ്മദ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: