ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗത്തിന് രണ്ട് വര്‍ഷം തടവ്ശിക്ഷ നല്കാന് നിയമകമ്മീഷന് ശുപാര്‍ശ. ഇതിനായി പുതുതായി രണ്ട് വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ശിക്ഷ നിയമം ഭേദഗതി ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മീഷന് വ്യക്തമാക്കി.
153 സി, 504 എ എന്നീ വകുപ്പുകളാണ് ഉള്‍പ്പെടുത്തേണ്ടത്. അക്രമങ്ങള്‍ക്ക് കാരണമാകുന്ന പ്രസംഗങ്ങള്‍ക്ക് പുറമെ വെറുപ്പും ഭയവും ഉളവാക്കുന്ന പ്രസംഗങ്ങളും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം. സര്‍ക്കാരുകളുടെ ആത്മാര്‍ത്ഥമായ ഇടപെടല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിന് അനിവാര്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ നേതാക്കന്മാരുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കാനും ഇത് തടയുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും 2014ല്‍ സുപ്രീംകോടതി നിയമകമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഒരു സന്നദ്ധ സംഘടന നല്കിയി ഹര്‍ജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍. റിപ്പോര്‍ട്ട് നിയമകമ്മീഷന് അടുത്ത ആഴ്ച സര്‍ക്കാരിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: