ഇടുക്കി: മൂന്നാറിലെ റിസോര്‍ട്ടില്‍ യുവതിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ക്കെതിരെ കേസ്. ഒരാള്‍ പോലീസിന്റെ പിടിയിലായി. ചാലക്കുടി റെയില്‍വേ സ്റ്റേഷന് സമീപം പുല്ലന് ഡേവീസ് ആന്റണി(48) ആണ് പിടിയിലായത്. കൂട്ടുപ്രതി തൃശൂര്‍ സ്വദേശി ബാബു പാത്താടനെ അന്വേഷിച്ച് വരികയാണ്. 2016 സെപ്തംബര്‍ 11നാണ് മൂന്നാറിലെ ഒരു റിസോര്‍ട്ടിലെത്തിച്ച് ചാവക്കാട് സ്വദേശിനിയായ വീട്ടമ്മയെ ഡേവിസും ബാബുവും ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഇവരുടെ നഗ്നചിത്രം പ്രതികള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു. പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പുല്ലന് ഡേവീസ് സിപിഎം നേതാവാണ്.
പോട്ട ധ്യാന കേന്ദ്രത്തില്‍ വച്ചാണ് ഡേവീസ് യുവതിയെ പരിചയപ്പെടുന്നത്. ഫോണ്‍ നമ്പരും ഇയാള്‍ കൈക്കലാക്കി. കോതമംഗലത്ത് പുതുതായി തുടങ്ങുന്ന ജ്വല്ലറിയില്‍ ജോലിക്ക് ഇന്റര്‍വ്യൂ എന്ന് പറഞ്ഞാണ് 2015 സെപ്തംബറില്‍ യുവതിയെ കാറില്‍ കയറ്റി ഡേവിസ് മൂന്നാറില്‍ എത്തിച്ചത്. പിന്നീട് ബാബു പാത്താടനും ഹോട്ടലിലെത്തി മൂറിപൂട്ടി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ മൊഴി.
വിവരം പുറത്തുപറയാതെ ഫോണ്‍ നമ്പര്‍ ഉപേക്ഷിച്ച് കൂലിപ്പണി ചെയ്ത് കഴിഞ്ഞിരുന്ന യുവതിയുടെ അടുക്കല്‍ കഴിഞ്ഞ 25ന് ഡേവിസ് വീണ്ടുമെത്തി. ഇതോടെ യുവതി മൂന്നാര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മുഖ്യപ്രതി ഡേവിസിനെ ചാലക്കുടിയിലെ വീട്ടില്‍ നിന്ന് ബലപ്രയോഗത്തില്‍ പിടികൂടുകയായിരുന്നു. ചാലക്കുടി റെയില്‍വെ സ്റ്റേഷന് സമീപത്തായി ഭൂമിക ചിട്ട്സ് എന്ന പേരില്‍ കുറി കമ്പനി നടത്തിയിരുന്ന ഡേവീസ് അത് പൊളിഞ്ഞതിനെ തുടര്‍ന്ന് പല ബിസിനസുകള്‍ നടത്തി വരികയായിരുന്നു.
സിപിഎം പടിഞ്ഞാറെ ചാലക്കുടി ഭാഗത്തെ പ്രമുഖ നേതാവാണിയാള്‍.പ്രേതികള്ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഐ.റ്റി ആക്ട്, തടഞ്ഞുവയ്ക്കുക, വധഭീഷണി മുഴക്കല്‍ എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. മൂന്നാര്‍ സി.ഐ സാം ജോസ്, എസ്.ഐ ജിതേഷ്, പോലീസുകാരായ ബിജുമോന്, അനീഷ്, അനില്‍, തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: