ഇരിട്ടി: കണ്ണൂരില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചു വരുന്ന രണ്ട് മദ്യവില്‍പ്പന ശാലകളില്‍ ഒന്ന് ഇരിട്ടി താലൂക്കില്‍ മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ഇരിട്ടി മേഖലയില്‍ ബീവറേജസിന്റെ ചില്ലറ മദ്യവില്‍പ്പനശാല പായം എരുമത്തടത്ത് ഉടന്‍ തുറന്നേക്കും എന്നാണു അനുമാനം. സംസ്ഥാന പാതയോരത്തുനിന്ന് മദ്യ വില്‍പ്പന ശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ആണ് ഇരിട്ടി മേഖലയിലേക്ക് വരുന്നത്. ഇരിട്ടി താലൂക്കില്‍ മട്ടന്നൂരില്‍ ദേശീയ പാതയോരത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന ബിവറേജസ് ഔട്ട് ലെറ്റ് ഇവിടെ നിന്നും മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇരിട്ടി മേഖലയില്‍ മദ്യശാലസ്ഥാപിക്കുന്ന നീക്കത്തിനെതിരെ ശക്തമായ നിലപാടുമായി സ്ഥലം എംഎല്‍എ സണ്ണി ജോസഫും പ്രദേശത്തെ ക്രിസ്ത്യന്‍ പള്ളിയുടെ നേതൃത്വത്തില്‍ ചില സന്നദ്ധ സംഘടനകളും യുവമോര്‍ച്ചയും അടക്കമുള്ളവര്‍ രംഗത്ത് വരികയും, വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മദ്യശാലക്കനുകൂലമായി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ വിദേശമദ്യഷാപ്പുകളും ബീവറേജ് ഔട്ട്ലറ്റുകളും ആരംഭിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ കെ.കെ.ശൈലജ, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ക്ക് ചില സംഘടനകള്‍ നിവേദനവും നല്‍കിയിട്ടുണ്ട്.
മദ്യ വില്‍പ്പനശാല സ്ഥാപിക്കുന്നതിന്റെ ഭാഗമായി പായം പഞ്ചായത്തിലെ എരുമത്തടത്തും, വിളമനയിലും, എടൂരും അധികൃതര്‍ സ്ഥല പരിശോധന നടത്തിയിരുന്നു. എന്നാല്‍ എരുമത്തടത്തില് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ വൈകാതെ ആരംഭിക്കുമെന്ന പ്രചരണമാണ് വ്യാപകമായി നടക്കുന്നത്. പ്രതിഷേധം ശക്തമായതിനാല്‍ അധികൃതരും ഇത് രഹസ്യമാക്കി വച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: