പേരാമ്പ്ര: പാലേരി തോട്ടത്താം കണ്ടിയില്‍ പ്രവാസിയായ ചമ്മന്കുഴിയില് മോഹനന്റെ വീട് പൂട്ട് കുത്തിതുറന്ന് സിപിഎം ഗുണ്ടാസംഘം ബോംബറിയുകയും പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന അത്യുഗ്രശേഷിയുള്ള തോട്ടപൊട്ടിക്കുകയും ചെയ്തു.
ജനല്‍ചില്ലുകളും അലമാരകളും ഗ്രില്‍സും പൊട്ടി തകര്‍ന്ന അവശിഷ്ടങ്ങള്‍ വീട് നിറയെ ചിതറി കിടപ്പാണ്. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിന് മുകളില്‍ തോട്ട വെച്ച് തീ കൊടുക്കാനുള്ള ശ്രമവും നടന്നു. സ്ഫോടനം നടക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മോഹനന്റെ കുടുബംവര്ഷങ്ങളായി ഗള്‍ഫില്‍ താമസമാണ്. അവധി സമയത്ത് ഇടയ്ക്കിടെ വീട്ടില്‍ വന്നു താമസിക്കാറുണ്ട്. ആള്‍താമസമില്ലാത്തതിനാല്‍ മോഹനന്റെ ഭാര്യാപിതാവ് ദിവസവും വീട് വന്നു നോക്കാറുണ്ട്. ഇന്ന് രാവിലെ വന്നു നോക്കിയപ്പോഴാണ് വീട് കുത്തിതുറന്ന് ബോംബെറിഞ്ഞത് കണ്ടത്. വ്യാഴാഴ്ച രാത്രി വന്‍ സ്റ്റോടനശബ്ദം കേട്ടതായി പരിസരവാസികള്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പേരാമ്പ്ര നിയോജക മണ്ഡലത്തിലുടനീളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് സി പി എം മണ്ഡലത്തിലുടനീളം ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
പ്രതികളായ സി പി എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനോ നിയമവ്യവസ്ഥയ്ക്ക് മുന്നില്‍ കൊണ്ടു വരാനോ പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഉണ്ടായിട്ടില്ല രാത്രികാലങ്ങളില്‍ പ്രധാന റോഡുകളിലും കവലകളിലും പോലീസ് നൈറ്റ്പെട്രോളി ങ്ങ് ശക്തമാക്കിയാല്‍ ആക്രമി സംഘങ്ങളെ തടയാന്‍ കഴിയും. പോലീസിനെ പാര്‍ട്ടി ഓഫീസുകള്‍ നിയന്ത്രിക്കുന്നത് തടയാന്‍ കഴിഞ്ഞാല്‍ പാലേരിയില്‍ സമാധാനം കൈവരുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു.പാര്‍ട്ടി പ്രവര്‍ത്തകരെ കള്ള കേസുകളില്‍ കുടുക്കി പീഡിപ്പിക്കാനുള്ള ഗൂഡാലോചനയ്ക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് ബഹുജനങ്ങളെ സംഘടിപ്പിച്ച്ബി.ജെ.പി നേതൃത്വം നല്‍കുമെന്ന് നിയോജക മണ്ഡലം പ്രസിഡണ്ട് എന്‍. ഹരിദാസ് അറിയിച്ചു. ബിജെപിയുടെ മേഖല ഭാരവാഹികളായ എം.പി രാജന്, രാമദാസ് മണലേരി തുടങ്ങിയവര്‍ പ്രശ്നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: