കൊച്ചി: തീരങ്ങളില്‍ നിന്ന് തീരങ്ങളിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ നാവികസേനയിലെ 16 അംഗ സംഘം. ഈ മാസം 16ന് റോഡ് മാര്‍ഗം ആരംഭിച്ച യാത്ര ഏപ്രില്‍ രണ്ടിന് അവസാനിക്കും. അഞ്ച് വണ്ടികളിലായി 16 അംഗ സംഘം പിന്നിടുന്നത് 6,000 കിലോമീറ്റര്‍ ദൂരമാണ്. നാവികസേനയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം.
സാമൂഹിക ബോധവത്ക്കരണത്തോടൊപ്പം വ്യദ്ധസൈനികരെയും, വീരമൃത്യുവരിച്ച സൈനികരുടെ വിധവകളെയും സംഘം സന്ദര്‍ശിക്കും. ഇതോടൊപ്പം പ്രധാന സ്ഥലങ്ങളിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും.
നേവിയുടെ ഇലക്ട്രിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടായ ഐഎന്‍എസ് വല്സുരയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ ജാംനഗറില്‍ നിന്നാണ് യാത്ര തുടങ്ങിയത്. 23ന് സംഘം കൊച്ചിയിലെത്തിയതോടെ യാത്രയുടെ ഒന്നാം ഘട്ടം അവസാനിച്ചു.
അഹമ്മദാബാദ്, മുംബൈ, മംഗലാപുരം, ഏഴിമല തുടങ്ങിയ സ്ഥലങ്ങളാണ് ഒന്നാം ഘട്ടത്തില്‍ സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഇന്നലെ കൊച്ചിയില്‍ നിന്ന് രണ്ടാം ഘട്ട യാത്ര ആരംഭിച്ചു. വൈസ് അഡ്മിറല്‍ എ.ആര്. ഖാര്‍വേ യാത്രയുടെ ഫഌഗ് ഓഫ് നിര്‍വഹിച്ചു. പൊതുജനങ്ങളുമായുള്ള ആശയവിനിമയവും, നേവിയുടെ സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതുമാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: