കാക്കനാട്: സ്റ്റോക്കില്‍ കൃത്രിമം കാണിക്കുകയും സര്‍ക്കാര്‍ നിര്‍ദേശിച്ച ധാന്യം കൊടുക്കാതിരിക്കുയും ചെയ്ത ജില്ലയിലെ അഞ്ച് റേഷന്‍ കടകള്‍ സിവില്‍ സപ്ലൈസ് വകുപ്പ് അടച്ച് പൂട്ടി. ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ രണ്ട് റേഷന്‍ കടകളും കൊച്ചി, കണയന്നൂര്‍, കുന്നത്തുനാട് താലൂക്ക് ഓഫീസുകളില്‍ ഓരോന്നു വീതവുമാണ് അടച്ച്പൂട്ടിയതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ഹരിപ്രസാദ് പറഞ്ഞു. റേഷന്‍ കടകളുടെ നടത്തിപ്പ് സംബന്ധിച്ച് നിരവധി പരാതികള്‍ ജനങ്ങളില്‍ നിന്നു ലഭിച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു നിജസ്ഥിതി ബോധ്യപ്പെട്ടതിനു ശേഷമാണ് നടപടിയെടുത്തതെന്ന് സപ്ലൈ ഓഫീസര്‍ വ്യക്തമാക്കി. പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം അടുത്ത മാസം പകുതിയോടെ തുടങ്ങാനാണ് സിവില്‍ സപ്ലൈസ് വകുപ്പ് ലക്ഷ്യമിടുന്നത്.
നിലവില്‍ പ്രസിദ്ധീകരിച്ച മുന്‍ഗണനാപ്പട്ടിക പ്രകാരം റേഷന്‍ കാര്‍ഡുകളുടെ അച്ചടി കാക്കനാട്ടെ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് (കെബിപിഎസ്) സൊസൈറ്റിയില്‍ പൂര്‍ത്തിയായി. മറ്റു നടപടികള്‍ക്കായി പുതിയ റേഷന്‍ കാര്‍ഡുകള്‍ ബന്ധപ്പെട്ടവര്‍ക്കു കൈമാറിയിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: