ന്യൂദല്‍ഹി: പോലീസ് ഇന്‍സ്പെക്ടറെ ശകാരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ തെലങ്കാന എംപിയുമായ ഹനുമന്ത റാവു വീണ്ടും വിവാദത്തില്‍. മീഡിയ റൂമില്‍ വാര്‍ത്താസമ്മേളനം നടക്കുമ്പോള്‍ നിയമസഭ അംഗങ്ങളല്ലാത്ത ആര്‍ക്കും പ്രവേശനമില്ല. എന്നിട്ടും മീഡിയ റൂമിലേക്ക് കടക്കാന്‍ ശ്രമിച്ചത് പോലീസ് ഇന്‍സ്പെക്ടറായ പി. സുധാകര്‍ തടഞ്ഞിരുന്നു. ഈ സമയത്താണ് ശകാരം.
എഐസിസി സെക്രട്ടറിയായ തന്നെ തടയാന്‍ അധികാരമില്ലെന്നും, സ്വേച്ഛാധിപത്യം ഇവിടെ നടക്കില്ലെന്ന് മുഖ്യമന്ത്രിയോട് (കെ. ചന്ദ്രശേഖര്‍ റാവു) പറഞ്ഞേക്കാനും റാവു പോലീസിനു നേരെ ആക്രോശിക്കുകയായിരുന്നു, മീഡിയ റൂമിന്റെ മുമ്പില്‍ തന്നെ, താന്‍ ഇരിക്കുമെന്നും റാവു പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരന്റെ കൃത്യ നിര്‍വ്വഹണത്തിന് തടസം നിന്നതിനും ക്രിമിനല്‍ കുറ്റത്തിനും റാവുവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം തന്റെ നിലപാട് തിരുത്താനും റാവു വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: