ആലപ്പുഴ: കായംകുളം കായലിന് നിരവധി കഥകള്‍ പറയാനുണ്ട്, ചരിത്രവും. സംസ്ഥാനത്തെ മിക്ക ജലാശയങ്ങളിലും കയ്യേറ്റങ്ങള്‍ നടത്തിയും മാലിന്യങ്ങള്‍ നിക്ഷേപിച്ചും അതിനെ കൊന്നുകൊണ്ടിരിക്കുന്ന വേളയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത് കായംകുളം കായലാണ്. എന്നാല്‍ കയാലിനെ ടൂറിസം ഭൂപടത്തില്‍ ഉല്പ്പെടുത്തിയോടെ കയ്യേറ്റങ്ങളും വ്യാപകമായി.
കയ്യേറങള്ക്ക് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മൗനാനുവാദമുണ്ടെന്നാണ് പരിസ്ഥിതി വാദികളുടെ ആരോപണം. ടൂറിസം വിനോദതിന്റെ മറവില്‍ നടക്കുന്ന ഇത്തരം അനധികൃത കയ്യേറ്റങ്ങള്‍ കായംകുളം കായലിന്റെ തനതു സൗന്ദര്യം നഷ്ടപ്പെടുത്തുകയണ്.
കായലിന്റെ സംരക്ഷണത്തിന് മാറിമറി വന്ന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ക്ക് രൂപം നല്കിയിെങ്കിലും എല്ലാ പാതിവഴിയില്‍ അവസാനിച്ചു. കായംകുളം കായലിനോട് ചര്‍ന്ന് നിരവധി ചെറിയ കണ്ടല്കാടുകളുണ്ട്. എന്നാല്‍ കയേറ്റങ്ങള്‍ പെരുകിയപ്പോള്‍ പലതും അപ്രത്യക്ഷമായിരിക്കുകയാണ്.
വ്യാപകമായ കയേറ്റങളും മണെടുപ്പും മാലിന്യ നിക്ഷേപങ്ങളും കായലിന്റെ ആഴം കുറയന്‍ കാരണമായിട്ടുണ്ട്. നിരവധി തവണ ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടിയെങ്കിലും തുടര്‍ന്നും മാലിന്യ നിക്ഷേപവും കയ്യേറ്റങ്ങളും കായലിന്റെ ആഴം കുറച്ചു.
കായിലിലൂടെയുള്ള വിനോദനൗക യാത്ര ഇന്നും പൂര്‍ണമായിട്ടില്ല. കായംകുളത്തു നിന്നും കൊല്ലത്തേക്കും ആലപ്പുഴയിലേക്കും അവിടുന്ന് കൊച്ചിയിലേക്കുമൊക്കെ വിനോദ ബോട്ടുയാത്രകള്‍ നടത്താനും അതുവഴി കോടിക്കണക്കിന് വരുമാനം വര്‍ഷംതോറും ടൂറിസം മേഖല്ക്ക് ലഭിക്കാനുമുല്ള അവസരങ്ങളാണ് നഷ്ടമാകുന്നത്.
കായംകുളം കായല്‍ ഇപ്പോഴും ജനസമൃദ്ധമാണ്. തീരങ്ങളിലെ ഹരിതവര്ണ്ണത്തിന് വലിയവ്യത്യാസങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാല്‍ അടുത്ത കാലത്ത് കയ്യേറ്റങ്ങള്‍ വ്യാപമകായതോടെ ഈ ജലവാഹനിയുട മരണ മണി മുഴങ്ങി തുടങ്ങിയിരിക്കുന്നു.
കായലിലെ അനധികൃത കയേറ്റങ്ങല് ഒഴിപ്പിച്ച് കായലിന്റെ തനത സൗനദര്യം നിലനിര്‍ത്തി വിനോദ സഞ്ചാരമേഖലയ്ക്ക് ഉണര്‍വ് നല്‍കണമെന്നാവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: