നെടുമ്പാശ്ശേരി: കൊച്ചിന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വേനല്‍ക്കാല സമയവിവരപ്പട്ടിക പ്രഖ്യാപിച്ചു. മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് പ്രാബല്യം.
വേനല്ക്കാലപ്പട്ടികയില് ദല്‍ഹിയിലേയ്ക്കും തിരുവനന്തപുരത്തേക്കും
കൂടുതല്‍ വിമാനസര്‍വീസുകളുണ്ട്. കൊല്‍ക്കത്തയിലേയ്ക്ക് നേരിട്ട് വിമാനസര്‍വീസും
വേനല്‍ക്കാല സമയപ്പട്ടികയിലുണ്ട്. രാജ്യാന്തര സെക്ടറില്‍ ഇരുപതും ആഭ്യന്തര സെക്ടറില്‍ അഞ്ചും എയര്‍ലൈനുകളാണ് സിയാലില്‍ സര്‍വീസ് നടത്തുന്നത്. ശീതകാല സമയപ്പട്ടികയില്‍ ആഴ്ചയില്‍ 1280 സര്‍വീസുകളുണ്ടായിരുന്നു. അത് 1314 ആയി വര്‍ധിച്ചിട്ടുണ്ട്.
അഹമ്മദാബാദിലേയ്ക്ക് നേരിട്ട് ഏഴും മുംബൈ വഴി ഏഴും സര്‍വീസുകള്‍ പുതിയ
സമയപ്പട്ടികയിലുണ്ട്. ജയ്പൂരിലേയ്ക്ക് അഹമ്മദാബാദ് വഴി ഏഴ് സര്‍വീസുകളും
പുതിയ സമയപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര സെക്ടറില്‍
ഏറ്റവുമധികം സര്‍വീസുകളുള്ളത് ദുബായിലേയ്ക്കാണ്. ആഴ്ചയില്‍ 60.
ഷാര്‍ജയിലേയ്ക്കും മസ്ക്കറ്റിലേയ്ക്കും പ്രതിവാരം 35 സര്‍വീസുകള്‍ വീതമുണ്ട്.
എയര്‍ ഇന്ത്യ മാത്രം രാജ്യാന്തര സെക്ടറില്‍ പ്രതിവാരം 82 സര്‍വീസുകള്‍ നടത്തും.
ശീതകാല സമയപ്പട്ടികയില്‍ ഇത് 61 ആയിരുന്നു. ഡല്‍ഹിയിലേയ്ക്ക് എയര്‍ ഇന്ത്യ
പ്രതിദിനം ഒരു സര്‍വീസ് കൂടി വര്‍ധിപ്പിച്ചു. പുതിയ വിമാനം ദിവസവും
ഉച്ചതിരിഞ്ഞ് 4.10 ന് കൊച്ചിയിലെത്തും 4.55 ന് മടങ്ങും. സ്പൈസ് ജെറ്റ്
സര്‍വീസുകളുടെ എണ്ണം 28ല്‍ നിന്ന് 42 ആയി ഉയര്‍ത്തി. ഷാര്‍ജയിലേയ്ക്ക് പ്രതിദിന
അധിക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡിഗോ സര്‍വീസ് 224ല്‍ നിന്ന്
252ലേയ്ക്ക് വര്‍ധിപ്പിച്ചു. നിലവിലുള്ള പ്രതിദിന തിരുവനന്തപുരം
സര്‍വീസുകള്‍ക്ക് പുറമേ ഒന്നിടിവിട്ട ദിവസങ്ങളില്‍
തിരുവനന്തപുരം, കൊച്ചി, തിരുവനന്തപുരം റൂട്ടില്‍ ഇന്‍ഡിഗോ വിമാനമുണ്ടാകും.
ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9.15 ന് തിരുവനന്തപുരത്ത്
നിന്ന് ഇന്‍ഡിഗോ വിമാനം കൊച്ചിയിലെത്തും. ബുധന്‍, വെള്ളി, ഞായര്‍, തിങ്കള്‍
ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.05ന് തിരുവനന്തപുരത്തേയ്ക്ക് ഇന്‍ഡിഗോ സര്‍വീസ്
നടത്തും. മെയ് 10 ന് ഈ രണ്ട് സര്‍വീസുകളും ആരംഭിക്കും. ഹൈദരാബാദ,് കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍, കൊച്ചി, ബാംഗ്ലൂര്‍ എന്നീ റൂട്ടുകളിലേയ്ക്ക് പ്രതിദിന സര്‍വീസുകള്‍ ഇന്‍ഡിഗോ അധികമായി നടത്തും.
കൊല്‍ക്കത്ത, കൊച്ചി, കൊല്‍ക്കത്ത റൂട്ടില്‍ ഇന്‍ഡിഗോ നേരിട്ടുള്ള പുതിയ സര്‍വീസ്
തുടങ്ങിയിട്ടുണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 9.45 ന്
കൊല്‍ക്കത്തയില്‍ നിന്ന് കൊച്ചിയില്‍ വിമാനമെത്തും. പിറ്റേ ദിവസങ്ങളില്‍
ഉച്ചയ്ക്ക് 1.05 ന് കൊല്‍ക്കത്തയിലേയ്ക്കുള്ള സര്‍വീസ് പുറപ്പെടും. പുതിയ സമയക്രമം അനുസരിച്ച് ആഭ്യന്തര സെക്ടറില്‍ പ്രതിവാരം ദല്‍ഹിയിലേയ്ക്ക് 65 ഉം മുംബൈയിലേയ്ക്ക് 63 ഉം സര്‍വീസുകളുണ്ട്. ബാംഗ്ലൂര്‍ 54, ചെന്നൈ41, ഹൈദരാബാദ് 55, തിരുവനന്തപുരം15, ജയ്പൂര്‍ 7, കോഴിക്കോട് 7, പൂനെ 13, അഹമ്മദാബാദ് 14 എന്നിങ്ങനെയാണ് മറ്റ് പ്രതിവാര സര്‍വീസുകളുടെ എണ്ണം. ദല്‍ഹിയിലേയ്ക്കും മുംബൈയിലേയ്ക്കും പ്രതിദിനം ശരാശരി ഏഴ്
സര്‍വീസുകളാണുള്ളത്. ഇവയില്‍ ആറും നേരിട്ടുള്ള സര്‍വീസുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: