കണ്ണൂര്‍: ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തില്‍ യുഡിഎഫിന്റെ നേര്‍പ്പകര്‍പ്പാണ് എല്‍ഡിഎഫ് എന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.എന്‍.വിനോദ്. വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് കലക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ്ണ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിരുന്നപ്പോള്‍ പങ്കാളിത്ത പെന്ഷന് പദ്ധതിയെ എതിര്‍ത്ത ഇടതുപക്ഷം ഇപ്പോള്‍ അത് പിന്‍വലിക്കാന്‍ തയ്യാറാകുന്നില്ല. ഇത് വഞ്ചനയാണ്. സ്വജന പക്ഷപാതവും അക്രമരാഷ്ട്രീയവുമാണ് ഇടതുപക്ഷം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതുമുതല്‍ വിലക്കയറ്റം രൂക്ഷമാവുകയാണ്. കേന്ദ്ര പദ്ധതികളോടുള്ള സംസ്ഥാനത്തിന്റെ അവഗണനയാണ് ഇതിന് പ്രധാനകാരണം. കുത്തക മുതലാളിമാര്‍ക്ക് അനുകൂല സമീപനമാണ് ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തില്‍ സ്ത്രീകള്‍ക്കതിരായ അക്രമം വര്‍ദ്ധിക്കുകയാണ്.
സംസ്ഥാനത്ത് പുതുതായി രൂപീകരിക്കുന്ന കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കണം. സെക്രട്ടേറിയേറ്റില്‍ ഭരണ സ്തംഭനത്തിന് ഇടയാക്കിയത് കെഎഎസ് കാഴ്ചപ്പാടില്ലാതെ നടപ്പാക്കിയതാണ്. ഭരണസ്തംഭനം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശമ്പള പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണ നല്‍കണം. സംസ്ഥാന ജീവനക്കാരുടെ പെന്ഷന് പ്രായം 60 ആക്കി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.മധുസൂദനന്, സംസ്ഥാന സമിതി അംഗം കെ.സി.രാജന്, ജീല്ലാ വൈസ് പ്രസിഡന്റ് പി.കെ.ജയപ്രകാശ്, എന്‍ടിയു ജില്ലാ പ്രസിഡന്റ് മനോജ് കുമാര്‍, പിഎസ്സി എംപ്ലോയീസ് സംഘ് ജില്ല പ്രസിഡന്റ് ഒ.കെ.രാജേഷ്, പെന്‍ഷണേഴ്സ് സംഘ് ജില്ലാ സെക്രട്ടറി സി.സി.രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി സജീവന് ചാത്തോത്ത് സ്വാഗതവും ഫെറ്റോ ജില്ലാ സെക്രട്ടറി കെ.ഒ.ജയകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: