ചേര്‍ത്തല: പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 250 ലക്ഷം രൂപ വകയിരുത്തി നഗരസഭക്ക് 56 കോടിയുടെ ബജറ്റ്. 56,42,79,446 രൂപ വരവും, 54,16,66,600 ചെലവും 2,26,12,846 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് കൗണ്‍സില്‍ അംഗീകരിച്ചത്.
കാര്‍ഷിക മേഖലയ്ക്ക് 3.60 കോടിയും, ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 3.20 കോടിയും നഗരസഭ ഓഫീസിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്സിനായി 2 ലക്ഷവും റോഡുകളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനുമായി 1.50 കോടി യും സ്വച്ഛ് ഭാരത് പദ്ധതി, സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഒരു കോടി വീതവും സ്റ്റേഡിയത്തിന് 90 ലക്ഷവും അംഗനവാടികളുടെ സമഗ്രവികസനത്തിനായി 85 ലക്ഷവും പട്ടികജാതി വികസനത്തിനായി 73 ലക്ഷവും മൃഗസംരക്ഷണ ക്ഷീരവികസനത്തിനായി 72 ലക്ഷവും നീക്കിവെച്ചിട്ടുണ്ടെന്ന് ചെയര്മാന് ഐസക് മാടവന, വൈസ് ചെയര്‍പേഴ്സണ്‍ ശ്രീലേഖാ നായര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ വി.ടി ജോസഫ്, ബി. ഭാസി, സിന്ധു ബൈജു, സെക്രട്ടറി മുഹമ്മദ് ഷാഫി എന്നിവര്‍ പറഞ്ഞു.
ബജറ്റില്‍ പുതിയ നിര്‍ദ്ദേശങ്ങളില്ലെന്ന്
ചേര്‍ത്തല: ബജറ്റില്‍ പുതുതായി നിര്‍ദ്ദേശങ്ങളില്ലെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുകയായിരുന്നെന്നും ബിജെപി കൗണ്‍സിലര്‍ ഡി. ജ്യോതിഷ്. നഗരസഭ പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമായിട്ടും ഇത് പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നഗരസഭ നടപ്പാക്കുന്ന സമ്പൂര്‍ണ പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനത്തിന് ആവശ്യമായ തുക വകയിരുത്താത്തത് പദ്ധതി അട്ടിമറിക്കാനാണെന്നും ഇടതു വലത് മുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് ബജറ്റില്‍ പ്രതിഫലിക്കുന്നതെന്നും ജ്യോതിഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: