തിരുവനന്തപുരം: പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പളപരിഷ്കരണം കുടിശ്ശിക ഒറ്റത്തവണയായി നല്‍കുക, പെന്‍ഷന്‍പ്രായം 60 ആക്കുക, കെഎഎസിന് ആവശ്യമായ പുതിയ തസ്തികകള്‍ സൃഷ്ടിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (ഫെറ്റോ) സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിച്ചു.
ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്തു. പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിച്ച് ഏകീകൃത പെന്ഷന് കൊണ്ടുവരാനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ സമ്മര്‍ദ്ദഫലമായാണ് സാമൂഹ്യസുരക്ഷയുടെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാര്‍ തുനിഞ്ഞത്.
കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ ലക്ഷക്കണക്കിന് കോടിരൂപ കുമിഞ്ഞുകൂടിയിട്ടും പങ്കാളിത്ത പെന്ഷന് യുപിഎ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും യുഡിഎഫ് സര്‍ക്കാര്‍ പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പാക്കിയത്. അധികാരത്തിലെത്തിയാല്‍ ഇത് അവസാനിപ്പിക്കുമെന്ന് പ്രകടനപത്രികയില്‍ വിളംബരം ചെയ്ത എല്‍ഡിഎഫിന് ഇപ്പോള്‍ മിണ്ടാട്ടമില്ല. പിഎഫ് പെന്‍ഷനില്‍ സുതാര്യവും കാര്യക്ഷമവുമായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പെന്ഷന് വര്‍ധിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരും മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ധനമന്ത്രി ഡോ തോമസ് ഐസക്ക് കമ്പൗണ്ടറാകാന് പോലും യോഗ്യതയില്ലെന്ന് തെളിയിച്ചു. കൊട്ടിഘോഷിച്ച് ബംഗാളില്‍ നിന്ന് ഇറക്കുമതി ചെയ്ത അരി ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ ജനം തള്ളിക്കളഞ്ഞു. വിലക്കയറ്റം കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം ആര്‍ക്കാണെന്നു പോലും നിശ്ചയമില്ല. തന്‍പ്രമാണിത്തവും ഗര്‍വും അഹങ്കാരവും മാറ്റിവച്ച് കാര്യങ്ങള്‍ പ്രായോഗികമായി ചെയ്യാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകണം. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ വൈകിയതാണ് കേരളത്തിലെ റേഷന്‍ വിതരണം പാടെ തകര്‍ത്തത്. ഇവിടെ പിഞ്ചു കുഞ്ഞുങ്ങള്‍ പീഡിപ്പിച്ച് കൊലചെയ്യപ്പെടുന്ന അരക്ഷിതാവസ്ഥയാണ്. ഏറ്റവും കൂടുതല്‍ ആത്മഹത്യകളും വിവാഹമോചനങ്ങളും ക്രിമിനല്‍കേസുകളും കേരളത്തിലാണ്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുന്നത് സിപിഎം നേതാക്കളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫെറ്റോ ജില്ലാ പ്രസിഡന്റ് ആര്. ശ്രീകുമാര്‍ ആധക്ഷ്യം വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. മോഹനചന്ദ്രന്‍നായര്‍, എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, കെജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. മനു, ജില്ലാ സെക്രട്ടറി വിജയകുമാര്‍, എന്‍ടിയു സംസ്ഥാനസെക്രട്ടറി പി.വി. ശ്രീകലേശന്‍, ജില്ലാ പ്രസിഡന്റ് ബി.പി. അജന്, പ്രഭാകരന്‍നായര്‍ (പെന്‍ഷണേഴ്സ് സംഘ്), സജീവ് തങ്കപ്പന് (പിഎസ്സി എംപ്ലോയീസ് സംഘ്), കെ.ആര്. മോഹനന്‍നായര്‍ (കേരള മുന്‍സിപ്പല്‍ കോര്പ്പറേഷന് സ്റ്റാഫ് സംഘ്), കെ.കെ. ശ്രീകുമാര്‍ (പ്രൈവറ്റ് കോളേജ് എംപ്ലോയീസ് സംഘ്), ജയപ്രസാദ് (കേരള പ്രസ് വര്‍ക്കേഴ്സ് എംപ്ലോയീസ് സംഘ്), കെ.പി. പ്രദീപ് (എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി) എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: