ന്യൂദല്‍ഹി: പിണറായി വിജയന് മുഖ്യമന്ത്രി പദത്തിലേറിയ ശേഷം സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടിക മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 13 രാഷ്ട്രീയ കൊലപാതകങ്ങളാണ് അരങ്ങേറിയതെന്ന് സെന്‍കുമാറിന്റെ പുതിയ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
ഡിജിപി സ്ഥാനത്ത് തുടരുന്നതില്‍ പൊതുജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന വാദം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതല്ല. സെന്‍കുമാര്‍ രാഷ്ട്രീയ എതിരാളിയല്ലെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് കള്ളമാണെന്നും താന്‍ രാഷ്ട്രീയ എതിരാളിയാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞെന്നും സെന്‍കുമാര്‍ സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നു.
മെയ് 25ന് അധികാരമേറ്റ സര്‍ക്കാര്‍ മെയ് 27ന് ഡിജിപി സ്ഥാനത്തു നിന്നും തന്നെ മാറ്റി. മുഖ്യമന്ത്രി തയ്യാറാക്കിയ നോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ജിഷ കേസന്വേഷണത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്, സത്യവാങ്മൂലത്തില്‍ പറയുന്നു.
പുറ്റിംഗല്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്കിയ വിശദീകരണം ഫയലുകളില്‍ നിന്ന് അപ്രത്യക്ഷമായെന്ന് സെന്‍കുമാര്‍ ആരോപിക്കുന്നു. പ്രധാന 9 കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഈ നോട്ടിന്റെ പകര്‍പ്പ് സെന്‍കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: