കോഴിക്കോട്: കോര്‍പ്പറേഷനിലെ അഴിമതി ചൂണ്ടികാണിക്കുന്നവരെ അടിച്ചൊതുക്കാമെന്ന വ്യാമോഹം നടപ്പില്ലെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന് പറഞ്ഞു. കോഴിക്കോട് കോര്പ്പറേഷന് തെരുവ് വിളക്ക് കരാറിലെ അഴിമതി ചൂണ്ടിക്കാണിച്ച ബിജെപി കൗണ്‍സിലര്‍ ഇ. പ്രശാന്ത് കുമാറിനെ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന കോര്പ്പറേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയിലാണ്ട ഇടതു സര്‍ക്കാറിന്റെ അതേ പതിപ്പാണ് കോഴിക്കോട് കോര്‍പ്പറേഷനിലുള്ളത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ തെരുവിളിക്കിലാണ് അഴിമതിയെങ്കില്‍ മുക്കം മുനിസിപ്പാലിറ്റിയില്‍ മാലിന്യനിര്മാര്ജനപദ്ധതിയിലാണ് അഴിമതി നടത്തുന്നത്. 44 വിജിലന്‍സ് കേസുകള്‍ നേരിടുന്ന ഇടതു നേതാക്കള്‍ ഭരിച്ച കോര്‍പ്പറേഷനാണിത്.
അഴിമതിക്കെതിരെയുള്ള സമരത്തെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല. കോര്‍പ്പറേഷനിലെ അഴിമതിയെ ചൂണ്ടികാണിക്കുന്നതില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ് ഇതോടെ അഴിമതിയുടെ പങ്കുപറ്റുന്നവരായി യുഡിഎഫ് തരം താണിരിക്കുന്നു അദ്ദേഹം പറഞ്ഞു. ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്, വൈസ് പ്രസിഡണ്ട് പൊക്കിണാരി ഹരിദാസന്, പി. രമണിഭായി, കൗണ്‍സിലര്‍ നവ്യഹരിദാസ് എന്നിവര്‍ സംസാരിച്ചു. മുതലക്കുളത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് സി. അമര്‍നാഥ്, പ്രബീഷ് മാറാട്, പ്രശോഭ് കോട്ടുളി ,വി.സുരേഷ് കുമാര്‍ ,പി.കെ.പരമേശ്വരന് ,കെ ഷൈബു, ശിവ പ്രസാദ് ,നാരങ്ങയില്‍ ശശിധരന്, പി.എം.ശ്യാമപ്രസാദ്, വിജയകൃഷ്ണന് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: