ആലപ്പുഴ: നഗരസഭയുടെ ആധുനിക അറവുശാല നോക്കുകുത്തിയായിട്ട് ആറാണ്ട്, കോടികളുടെ അഴിമതിയെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. നഗരത്തില്‍ അനധികൃത അറവ് വ്യാപകം.
പരിശോധനയില്ലാതെ നടക്കുന്ന അറവുശാലകള്‍ ഗുരുതര ആരോഗ്യപ്രശ്നമാണ് ഉയര്‍ത്തുന്നത്. ഒന്നര കോടി മുടക്കി 2010ലാണ് അറവുശാല ആലപ്പുഴ വഴിച്ചേരിയില്‍ തുറന്നത്. നഗരസഭയിലെ ഇടതുഭരണസമിതിയുടെ നേതൃത്വത്തിലായിരുന്നു നടപടി. പദ്ധതിയുടെ പഠനത്തിനും പ്രായോഗിക വശങ്ങളെക്കുറിച്ച് അന്വേഷിക്കാനും നഗരസഭ ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിലെ സംഘം വിവിധ ഇടങ്ങള്‍ സന്ദര്‍ശിച്ചു.
ശേഷം രൂപപ്പെടുത്തിയ പദ്ധതി കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.
കശാപ്പിന് വൃത്തിയുള്ള അന്തരീക്ഷം ഉറപ്പാക്കല്‍, കാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം, അറവുമാലിന്യം സംസ്കരിക്കാന്‍ പ്രത്യേക പഌന്റ് എന്നിവ നഗരസഭ പദ്ധതിയില്‍ ഉള്കൊള്ളിച്ചിരുന്നതായി അവകാശപ്പെട്ടിരുന്നെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അറവുശാല പണിമുടക്കി തുടങ്ങി.
തുടക്കത്തില്‍ ഒരേസമയം 50 കാലികളെ കശാപ്പുചെയ്യാനും മാലിന്യം സംസ്കരിക്കുന്നതിനുമുള്ള സൗകര്യമാണ് ഒരുക്കിയത്. എന്നാല്‍, ദിവസേന 150 കാലികളെ വരെ കശാപ്പുചെയ്യാന്‍ തുടങ്ങിയതും പ്രശ്നം രൂക്ഷമാക്കി. പഌന്റിന്റെ തകരാര്‍ ഭാഗികമായി പരിഹരിക്കുന്നതിന് 35 ലക്ഷം അധികമായി നഗരസഭ ചെലവഴിച്ചു.
എന്നാല്‍, പഌന്റിന് നേരിട്ട തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയാതെവന്നതോടെ അറവുമാലിന്യം എങ്ങനെ സംസ്കരിക്കണമെന്നറിയാതെ നഗരസഭ വെട്ടിലായി.
കശാപ്പുമാലിന്യം അറവുശാലക്ക് സമീപം കെട്ടിക്കിടന്നു. ഇത് പിന്നീട് കനാലിലേക്കും തോട്ടിലേക്കും ഒഴുകി. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കി. ഇതോടെ അറവുശാല അടച്ചുപൂട്ടാന്‍ നഗരസഭ നിര്‍ബന്ധിതമായി.
ഇപ്പോള്‍ അറവുശാല പരിസരം പഌസ്റ്റിക് മാലിന്യം തള്ളുന്നതിന് ഉപയോഗിച്ചുവരുകയാണ്. കോടികളുടെ അഴിമതി പഌന്റ് നിര്‍മ്മാണത്തിന്റെ മറവില്‍ നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെക്കുറിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: