കോഴിക്കോട്: ലോകത്തെ നയിക്കാനുള്ള വന്‍ശക്തിയായി ഭാരതം മാറുന്നുവെന്ന് കറന്‍സി നിയന്ത്രണാനന്തരം സമ്പദ് വ്യവസ്ഥ തെളിയിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി അര്ജുന് റാം മേഘ്വാള്. ജന്മഭൂമി ഗ്രേറ്റര്‍ മലബാര്‍ ഇക്കണോമിക് ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
23.7 ശതമാനം വരുന്ന സമാന്തര സമ്പദ് വ്യവസ്ഥയാണ് ഭാരതത്തിന്റെ സാമ്പത്തിക രംഗം നിയന്ത്രിച്ചതെന്ന് ലോക ബാങ്ക് വ്യക്തിമാക്കിയിരുന്നു. കള്ളപ്പണവും കള്ളനോട്ടും ഭീകരതയും നിയന്ത്രിക്കാനുള്ള കരുത്തുറ്റ നടപടിയായിരുന്നു കറന്‍സി നിയന്ത്രണം. ജിഡിപിയിലുണ്ടായ വന്‍ വളര്‍ച്ച, സാമ്പത്തിക സുതാര്യത, കറന്‍സിരഹിത സമ്പദ് വ്യവസ്ഥ എന്നിവയിലൂടെ സാമ്പത്തിക പരിഷ്കരണാനന്തരം ഭാരതം മുന്നേറുന്നു. 2022 ആകുമ്പോഴേക്കും വികസിത രാഷ്ട്രത്തിന് തുല്യമായി സാമ്പത്തിക വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ രാജ്യത്തിനാകും. എല്ലാവര്ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കും. സര്‍വ്വരംഗങ്ങളിലും മുന്നേറി ഭാരതം വികസിത രാഷ്ട്രമായി മാറും.
ജനഹിതത്തിനനുസരിച്ചുള്ള തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെടുത്തതെന്ന് കാലം തെളിയിച്ചു. സാമ്പത്തിക പരിഷ്കരണത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് തെളിഞ്ഞു. 19-ാം നൂറ്റാണ്ട് യൂറോപ്പിന്റേതും 20-ാം നൂറ്റാണ്ട് അമേരിക്കയുടേതുമാണെന്നായിരുന്നു വിലയിരുത്തല്‍. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കുമെന്ന മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ പ്രവചനത്തില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. 2004 ല്‍ വാജ്പേയി അധികാരത്തില്‍ നിന്നൊഴിഞ്ഞു. 2004 മുതല്‍ 2014 വരെ ഇത്തരമൊരു വിഷയം ലോകം ചര്‍ച്ച ചെയ്തില്ല. 21-ാം നൂറ്റാണ്ട് അമേരിക്കയുടേതാണെന്ന ശക്തമായ പ്രചാരണം ഉയര്‍ന്നു. എന്നാല്‍, അമേരിക്കന്‍ സമ്പദ് വ്യവസ്ഥ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി.
2014 ല്‍ നരേന്ദ്ര മോദി അധികാരമേറ്റതോടെ വന്‍ സാമ്പത്തിക പരിവര്‍ത്തനത്തിന് ഭാരതം വിധേയമായി. ഇതിനു ശേഷം ലോക നേതൃത്വം ആര്‍ക്കെന്ന ചര്‍ച്ച വീണ്ടും ഉയര്‍ന്നു. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റെതാണെന്ന വാജ്പേയിയുടെ പ്രവചനം ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്നു. അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, ഉത്പാദനമേഖല എന്നിവയിലുള്ള വളര്‍ച്ച ഇതിനുദാഹരമണമാണ്. സുശക്തവും സത്യസന്ധവുമായ രാഷ്ട്ര നേതൃത്വമാണ് പരിവര്‍ത്തനത്തിന് കളമൊരുങ്ങുന്നത്. ലോക നേതൃസ്ഥാനത്ത് പരിഗണിക്കപ്പെട്ടവരില്‍ ഏഷ്യയും പ്രത്യേകിച്ച് ഭാരതവുമാണ് നേതൃസ്ഥാനത്തേക്ക് ഉയര്‍ന്ന് വരികയെന്ന് ലോകം അംഗീകരിച്ചു.
നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിന് സാമ്പത്തിക പരിഷ്കരണങ്ങളുടെ വേഗത വര്‍ധിപ്പിക്കാന്‍ കഴിയും ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് കേരളത്തിന് ഭാരതത്തിന്റെ മാതൃകയാകാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: