കുന്നത്തൂര്‍(കൊല്ലം): സംസ്ഥാന സര്‍ക്കാര്‍ കൈയ്യേറ്റക്കാര്‍ക്ക് ഒപ്പമെന്നാണ് അവരുടെ സമീപകാല പ്രവര്‍ത്തികള്‍ തെളിയിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു.
വാഗമണിലേയും മൂന്നാറിലേയും സ്ഥിതിവിശേഷങ്ങള്‍ ഇതിന്റെ തെളിവാണ്.‘ഭൂമാഫിയയെ സഹായിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി. ചക്കുവള്ളിയിലെ ക്ഷേത്രഭൂമി കൈയ്യേറ്റത്തിനും ഒത്താശ ചെയ്യുന്നത് ഈ പോളിസിയുടെ ഭാഗമാണ്. കോടതി വിധി തടഞ്ഞ സോമപ്രസാദ് എംപിയുടെ നിലപാട് ഭരണഘടനാ ലംഘനമാണ്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. എസ്ഡിപിഐക്കാര്‍ക്ക് ഒപ്പം ചേര്‍ന്ന് ക്ഷേത്രഭൂമി കൈയ്യേറിയവര്‍ക്ക് സഹായം ചെയ്യുന്ന എംപി മറ്റ് മതങ്ങളുടെ ആരാധനാ സ്ഥലങ്ങള്‍ കൈയ്യേറിയാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കണം. കൈയ്യേറ്റക്കാര്‍ക്ക് ഒപ്പം നില്‍ക്കുന്നത് വഴി സിപിഎമ്മും എംപിയും ഹൈന്ദവപീഡനവും ന്യൂനപക്ഷ പ്രീണനവുമാണ് നടത്തുന്നത്. സിപിഎം ഹൈന്ദവവിരുദ്ധ പാര്‍ട്ടിയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രഭൂമിയിലെ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് ആര്.രാജേന്ദ്രന്‍പിള്ള, എന്‍ടിയു സംസ്ഥാന ജനറല്‍സെക്രട്ടറി പി.എസ്.ഗോപകുമാര്‍, മണ്ഡലം ഭാരവാഹികളായ പിഎന്‍.മുരളീധരന്‍പിള്ള, മുതുപിലാക്കാട് രാജേന്ദ്രന്, എന്‍.ജയചന്ദ്രന്, ആര് സുജിത്ത് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിളന്തറയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലും അദ്ദേഹം സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: