ചെറുതോണി: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യ പ്രതിയായ കാമുകന് ഒളിവില്‍.
പേപ്പാറ-മംഗലം കവല തോട്ടത്തില്‍ സുധീഷ്(29), ജെസിബി ഡ്രൈവറും വാഴത്തോപ്പ് ചെറുപറമ്പില്‍ ജിന്റോ ജെയിംസ്(25), നെല്ലിപ്പുഴക്കവല ആനിച്ചുവട്ടില്‍ മനോജ്(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി സി.ഐ സിബിച്ചന് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്.
സ്നേഹം നടിച്ച് പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയ സഹപാഠിയായ കാമുകന് ഒളിവില്‍ പോയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച സ്കൂളില്‍ പോയ വിദ്യാര്‍ത്ഥിനി വൈകിട്ട് തിരികെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത തുടര്‍ന്ന് നടത്തിയ അനേഷണത്തില്‍ പെണ്‍കുട്ടി സഹപാഠിയായ കാമുകനൊപ്പം മാങ്കുളത്ത് അടഞ്ഞുകിടന്ന ഒരു വീട്ടില്‍ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞത്.
പോലീസ് എത്തുന്നതറിഞ്ഞ് കാമുകന് പെണ്‍കുട്ടിയെ തനിച്ചാക്കി ഓടിപ്പോയി. പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തപ്പോഴാണ് മറ്റു മൂന്നുപേരുടെയും പേരുകള്‍ പറഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മ ഹോംനഴ്സായി ജോലി ചെയ്യുന്നതിനാല്‍ പിതാവിനോടൊപ്പമാണ് താമസിച്ചിരുന്നത്. കുട്ടിയെ വീട്ടില്‍ നിറുത്തുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ ഇടുക്കി സി.ഐ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയെ വിവരമറിയിച്ചിട്ടുണ്ട്. ഇവര്‍ ഇന്ന് കുട്ടിയെ ഏറ്റെടുത്തേക്കും. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: