കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കറന്‍സി നിരോധനത്തിന് ശേഷമുള്ള ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം ചര്‍ച്ച ചെയ്ത് ജന്മഭൂമി സെമിനാര്‍.
കോഴിക്കോട് ദ ഗേറ്റ് വേ ഹോട്ടലില്‍ നടന്ന ഗ്രേറ്റര്‍ മലബാര്‍ ഇക്കണോമിക് ഫോറം 2017ല്‍ കറന്‍സി നിരോധനാനന്തര ഭാരതം; സാമ്പത്തിക പരിഷ്കരണത്തിന്റെ ഗുണഫലങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സാമ്പത്തിക, ബാങ്കിംങ്, വ്യവസായ, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കറന്‍സി നിരോധനാനന്തര സാമ്പത്തിക സാഹചര്യത്തില്‍ ജനങ്ങള്‍ക്കുള്ള സംശയം ദുരീകരിക്കുന്നതിന് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്ജ്ജുന് റാം മേഘ്വാള് പങ്കെടുത്തത് പരിപാടിയുടെ മാറ്റ് കൂട്ടി. സദസ്യരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി നിത്യാനന്ദ കമ്മത്ത്, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് എംഡി ഒ. അഷര്‍, ആസ്റ്റര്‍ മിംസ് സിഇഒ ഡോ. രാഹുല്‍ മേനോന്, മലബാര്‍ ഹോസ്പിറ്റല്‍ എംഡി ഡോ. പി.എ. ലളിത, സ്റ്റോറീസ് എംഡി അബ്ദുള്‍ നസീര്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, തുടങ്ങിയവര്‍ സംസാരിച്ചു.
ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന് സ്വാഗതവും ജന്മഭൂമി കോഴിക്കോട് യൂണിറ്റ് മാനേജര്‍ വിപിന്‍ കൂടിയേടത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: