തിരുവനന്തപുരം: മതമൗലിക വാദികളും രാഷ്ട്രീയ മൗലിക വാദികളും നമ്മുടെ യുവത്വത്തെ വഴിതെറ്റിക്കുന്നെന്ന് കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്. മധു. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന യുവസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങള്‍ വാര്‍ദ്ധക്യത്തിലേക്ക് ഇഴഞ്ഞു നീങ്ങുമ്പോള്‍ ഭാരതം യൗവനത്തിലേക്ക് നടക്കുകയാണ്. ലോകത്തില്‍ 54 ശതമാനം യുവാക്കളുള്ള ഏകരാജ്യമാണ് ഭാരതം. ഇത് മുന്‍കൂട്ടി കണ്ടതു കൊണ്ടാണ് സ്വാമി വിവേകാനന്ദന് ഭാവിയുള്ള രാഷ്ട്രമാണ് ഭാരതം എന്നും യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്നും പറഞ്ഞത്. ഇത് പ്രവര്ത്തികമായിരിക്കുന്നു. 19-ാം നൂണ്ടാണ്ടിലെ വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട യുവാക്കള്‍ ഇന്ന് ഭാരതം ഭരിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാതൃകയുടെ അഭാവമാണ് നമ്മുടെ യുവതലമുറയ്ക്കുള്ളത്. ദേശസ്നേഹം വികാരമായി കണ്ട തലമുറയില്‍ നിന്ന് ദേശദ്രോഹം അവകാശമായ തലമുറയിലേക്കുള്ള ദൂരമാണ് ഇന്നത്തെ യുവത്വം. ദേശദ്രോഹികളുടെ ഒളിതാവളമായി മാറുകയാണ് നമ്മുടെ ഓരോ ക്യാമ്പസുകളും. ഛത്തീസ്ഘട്ടിലും ഒറീസയിലുമുള്ള കാടുകളില്‍ മാവോയിസ്റ്റുകള്‍ വളര്‍ത്തുന്ന കഞ്ചാവ് എത്തുന്നത് കേരളത്തിലെ ക്യാമ്പസുകളിലാണെന്നും ഇതു വഴിയാണ് രാജ്യദ്രോഹപ്രവര്‍ത്തനം നടത്താന്‍ മാവോയിസ്റ്റുകള്‍ ധനം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
് ബാലഗോകുലം ജില്ലാസെക്രട്ടറി സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.കെ.കുഞ്ഞ ബാലഗോകുലം സംസ്ഥാനസെക്രട്ടറി വി. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. വിഷ്ണു തോന്നക്കല്‍ സ്വാഗതവും പാപ്പനംകോട് നന്ദു നന്ദിയും പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് രാവിലെ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാലസംഗമം ഉദ്ഘാടന സഭ നടന്നു. തുടര്‍ന്ന് രാമായണം, ഭഗവത്ഗീത എന്നിവയെകുറിച്ചുള്ള പഠനക്ലാസും ഹിന്ദു ജീവിതചര്യ എന്ന വിഷയത്തില്‍ സുധാകരന് നെയ്യാറ്റിന്‍കരയുടെ പ്രഭാഷണവും നടത്തി. കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിച്ച മാനസജപലഹരി എന്ന ഭജനയും നടന്നു. തുടര്‍ന്ന് രാത്രി ബാലഗോകുലം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: