പള്ളുരുത്തി: കുമ്പളങ്ങി സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. സാധാരണക്കാരുടെ ഏക ആശ്രയമായ കുമ്പളങ്ങി ആശുപത്രിയിയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയെങ്കിലും ആവശ്യത്തിന് ജീവനക്കാരേയും ഡോക്ടര്‍മാരേയും നിയമിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കുമെന്ന് എംഎല്‍എ പത്ത് മാസം മുമ്പ് ഉറപ്പ് നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലന്ന് സിപിഐ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ ആവശ്യം ഉന്നയിച്ച് ജനകീയ പ്രതിഷേധം നടത്തിയിരുന്നു. ആശുപത്രി വിഷയം ഉയര്‍ത്തി കുമ്പളങ്ങിക്കാരുടെ വോട്ടു വാങ്ങി ഇടതു സ്ഥാനാര്‍ത്ഥിയായി കെ.ജെ മാക്സി വിജയിക്കുകയും ചെയ്തു. എന്നാല്‍ ഭരണം പത്തു മാസം പിന്നിടുന്ന ഘട്ടത്തില്‍ പോലും ആശുപത്രി വിഷയത്തില്‍ അനുകൂല നപടി സ്വീകരിക്കാന്‍ എംഎല്‍എക്ക് കഴിഞ്ഞിട്ടി. ഇപ്പോള്‍ ഡോക്ടറില്ലാത്തതിനാല്‍ ആശുപത്രിയില്‍ രാത്രികാല ചികിത്സയും അവസാനിച്ചു. അടുത്ത ദിവസം ഒരു ഡോക്ടറെ നിര്‍ത്തി രാത്രി കാല ചികിത്സ ആരംഭിച്ചെങ്കിലും അത് തുടരുമെന്ന് ഒരു ഉറപ്പുമില്ലാത്ത സാഹചര്യമാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ ഉണ്ടെങ്കിലും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും അഭാവം ഇതിന്റെ പ്രയോജനം നാട്ടുകാര്‍ക്ക് ലഭ്യക്കുന്നില്ല. ആശുപത്രിയില്‍ സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ച് ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ പത്ത് മണിക്ക് ആശുപത്രിക്ക് സമീപം ആരംഭിക്കുന്ന ഉപവാസ സമരം ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യും. മണ്ഡലം അസി. സെക്രട്ടറി കെ.കെ. ഭാസ്ക്കരന്‍, ലോക്കല്‍ സെക്രട്ടറി എം.കെ. അബ്ദുല്‍ ജലീല്‍, ഇ.വി. റാഫേല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: