ന്യൂദല്‍ഹി: ഇന്ത്യക്ക് ആളില്ലാ യുദ്ധവിമാനങ്ങള്‍ നല്കാന് തയ്യാറാണെന്ന് ഇസ്രായേല്‍. സ്ഥിരതയുള്ളതും അകലെയുള്ള ലക്ഷ്യങ്ങളില്‍ മിന്നലാക്രമണം നടത്തുവാന്‍ പര്യാപ്തവുമായ ഈറ്റന്‍/ഹെറോണ്‍ ടിപി വിഭാഗത്തില്‍പ്പെട്ട ഡ്രോണുകളാണ് ഇന്ത്യക്ക് വില്‍ക്കാമെന്ന് ഇസ്രായേല്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ആളില്ലാ വിമാനങ്ങള്‍ നിര്‍മ്മിക്കുവാനാണ് ലക്ഷ്യമിടുന്നത.്
ഭാവിയില്‍ ഉണ്ടായേക്കാവുന്ന യുദ്ധങ്ങളില്‍ ദീര്‍ഘദൂര ആധുനിക ആയുധങ്ങള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. ലേസര്‍ നിയന്ത്രിത ബോംബുകളും ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഉപയോഗിക്കാവുന്ന മിസൈലുകളുമാണ് ഇന്ത്യക്ക് താല്പര്യം. ഇക്കാര്യത്തില്‍ സൈന്യം അമേരിക്കയെയും ഇസ്രായേലിനെയുമാണ് നോക്കുന്നത്. ആദ്യഘട്ടത്തില്‍ ജനറല്‍ അറ്റോമിക്സ് ഡെവലപ്ഡ് ഗാര്ഡിയന് യുഎവി അല്ലെങ്കില്‍ അണ്‍മാന്‍ഡ് കോമ്പാറ്റ് ഏരിയല്‍ വെഹിക്കിള്‍സ് (യുസിഎവി) നല്‍കാനാണ് അമേരിക്കക്ക് താല്പര്യം.
ഇസ്രായേലാകട്ടെ ഔദ്യോഗികമായി തന്നെ ഹെറോണ്‍ ടിപി നല്‍കാമെന്ന് പ്രതിരോധ മന്ത്രാലയത്തെ അറിയിച്ച് കഴിഞ്ഞു. ഇസ്രായേല്‍ എയ്റോ സ്പെയ്സ് ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച ഹെറോണ്‍ ടിപിക്ക് 35000 അടി ഉയരത്തില്‍ പറക്കുവാന്‍ കഴിയും. ആയുധങ്ങളുമായി 52 മണിക്കൂര്‍ നേരം കറങ്ങുവാനാകും. നിലവില്‍ ഹീറോന് യുഎവി വ്യോമസേനക്കുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക ആവശ്യങ്ങള്‍ക്കുമായിട്ടാണ് ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ സംയുക്തമായി ഹെറോണ്‍ ടിപി നിര്‍മ്മിക്കുവാനാണ് ഇന്ത്യക്ക് താല്പര്യം. ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിക്കുമ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: