ആലപ്പുഴ: വാര്‍ഷിക പദ്ധതി അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ പദ്ധതിച്ചെലവിന്റെ കാര്യത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നില പരിതാപകരം. ജില്ലാ ആസൂത്രണസമിതിയോഗത്തിലാണ് കണക്ക് അവതരിപ്പിച്ചത്. ജില്ലയിലെ തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 27 വരെയുള്ള പുരോഗതി റിപ്പോര്‍ട്ട് യോഗം വിലയിരുത്തി.
പദ്ധതിച്ചെലവിന്റെ കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് 53.34 ശതമാനം രേഖപ്പെടുത്തി. നഗരസഭകള്‍ 39.16 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 55.29 ശതമാനവും ഗ്രാമപഞ്ചായത്തുകള്‍ 49.61 ശതമാനവും പദ്ധതി ചെലവ് രേഖപ്പെടുത്തി. ആകെ 48.41 ശതമാനം തുക ചെലവഴിച്ച് ജില്ലാ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. പദ്ധതി വിഹിതം ചെലവഴിച്ചതില്‍ പെരുമ്പളം പഞ്ചായത്താണ് ഒന്നാം സ്ഥാനത്ത്. 75.13 ശതമാനം ഇവര്‍ ചെലവഴിച്ചു. 70.43 ശതമാനവുമായി മാരാരിക്കുളം വടക്ക് പഞ്ചായത്തും 70.27 ശതമാനവുമായി അരുക്കൂറ്റി പഞ്ചായത്തും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. മുട്ടാര്‍ ഗ്രാമപഞ്ചായത്താണ് പദ്ധതിച്ചെലവില്‍ ഏറ്റവും പിന്നില്‍. 20.18 ശതമാനം ആണ് പദ്ധതിച്ചെലവ്. ആല പഞ്ചായത്ത് 24.68 ശതമാനവും വീയപുരം 26.85 ശതമാനവുമായി പിന്നിലാണ്. മുതുകുളം പഞ്ചായത്ത് ചെലവ് 30.25 ശതമാനമാണ്.
ബ്ലോക്ക് പഞ്ചായത്തില്‍ 73.83 ശതമാനം ചെലവഴിച്ച് തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഒന്നാം സ്ഥാനത്തെത്തി. 69.09 ശതമാനം ചെലവഴിച്ച് പട്ടണക്കാടും 66.05 ശതമാനം ചെലവഴിച്ച് ആര്യാടും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. പദ്ധതി ചെലവിന്റെ കാര്യത്തില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്താണ് ഏറ്റവും പിന്നില്‍. 40.38 ശതമാനമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. 43.07 ശതമാനമാണ് ഹരിപ്പാട് ബ്ലോക്കിന്റെ പദ്ധതി ചെലവ്.
നഗരസഭകളില്‍ 70.71 ശതമാനം പദ്ധതി തുക ചെലവഴിച്ച് ഹരിപ്പാട് ഒന്നാം സ്ഥാനത്തെത്തി. 42.03 ചെലവഴിച്ച് ചേര്‍ത്തല രണ്ടാം സ്ഥാനത്താണ്. 33.57 ശതമാനം തുക ചെലവഴിച്ച ചെങ്ങന്നൂര്‍ ഏറ്റവും പിന്നിലാണ്. ഇതുവരെയുള്ള ആലപ്പുഴ നഗരസഭയുടെ പദ്ധതി ചെലവ് 37.40 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: