കൂത്തുപറമ്പ്: ക്ഷേത്ര ഭണ്ഡഡാരം ശുചീകരിക്കുന്നതിനെതിരായ കണ്ണവം പോലീസിന്റെ നടപടി വിവാദമാകുന്നു. നടപടിയില്‍ പ്രദേശത്തെ ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാകുന്നു. ക്ഷേത്രസംരക്ഷണ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന മാനന്തേരി-വണ്ണാത്തിമൂലയിലെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് ക്ഷേത്ര പരിസരത്ത് അരയാല്‍ത്തറയില്‍ കഴിഞ്ഞ 20 വര്‍ഷം മുമ്പ് സ്ഥാപിച്ച ക്ഷേത്രഭണ്ഡാരം ചായമടിച്ച് ശുചീകരിക്കുന്നതിനെതിരേയാണ് പോലീസ് രംഗത്തെത്തിയിരിക്കുന്നത്. വര്‍ഷംതോറും ചായമടിച്ച് വൃത്തിയാക്കാറുളള ഭണ്ഡാരം ഇത്തവണ ശുചീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറെടുക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഭണ്ഡാരം തൊടാന്‍ അനുവദിക്കില്ലെന്നും ചായം പൂശാന്‍ പാടില്ലെന്നും വിശ്വാസികളെ അറിയിച്ചത്. മാത്രമല്ല ഭണ്ഡാരം തൊട്ട് കളിച്ചാല്‍ 107ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തതാതയി വിശ്വാസികള്‍ പറയുന്നു.
ഭണ്ഡാരത്തിന്റെ സമീപ പ്രദേശങ്ങളിലെല്ലാം പോസ്റ്റുകളിലും മറ്റും ചായം പൂശിയും നിരവധി കൊടിമരങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ഇവക്കെതിരെയൊന്നും നടപടിയെടുക്കാതെ പൊതുജനങ്ങള്‍ക്ക് ഒരു ഉപദ്രവവുമില്ലാത്ത ഭണ്ഡാരം ചായമടിച്ച് ശുചീകരിക്കാന്‍ അനുവദിക്കില്ലെന്ന പോലീസ് നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കണ്ണവം പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് വിവിധ ഹൈന്ദവ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: