തളിക്കുളം: സിപിഎം അക്രമ പരമ്പരയില്‍ ഘടകകക്ഷിയായി സിപിഐക്കും രക്ഷയില്ല. തളിക്കുളം തമ്പാന് കടവില്‍ സിപിഐ പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം അഴിച്ചുവിട്ടു.
സാരമായി പരിക്കേറ്റ രണ്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഐവൈഎഫ് തമ്പാന് കടവ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ കനകരാജ്, മണികണ്ഠന് തുടങ്ങിയവരെയാണ് പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പപ്പട കണ്ണന് എന്ന് അറിയപ്പെടുന്ന മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഡിവൈഎഫ്ഐ ആക്രമണം.
സിപിഎം ഫാസിസത്തില്‍ മനംമടുത്ത് തമ്പാന് കടവിലെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നിരുന്നു. ഇങ്ങനെ പുതിയതായി എഐവൈഎഫില്‍ ചേര്‍ന്ന പ്രവര്‍ത്തകരുടെ യൂണിറ്റ് രൂപീകരണ യോഗം കഴിഞ്ഞ് മടങ്ങവെയാണ് ആക്രമണം.
കഞ്ചാവ്, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിനെതിരെ സംസാരിച്ചത് ഡിവൈഎഫ്ഐ എതിര്‍ത്തതിനെ തുടര്‍ന്നാണ് എഐവൈഎഫില്‍ ചേരാന്‍ മുന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ തമ്പാന് കടവിലെ യുവാക്കള്‍ തീരുമാനിച്ചത്.
തളിക്കുളം മേഖലയില്‍ എഐവൈഎഫിന് ഉണ്ടായ വളര്‍ച്ചയില്‍ അസൂയ മൂത്താണ് ഡിവൈഎഫ്ഐ ആക്രമണം അഴിച്ചു വിട്ടുകെണ്ടിരിക്കുന്നതെന്ന് എഐവൈഎഫ് ജില്ലാ കമ്മറ്റി ആരോപിച്ചു.
പരിക്കേറ്റ പ്രവര്‍ത്തകരെ എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് സുബിന് നാസര്‍, സംസ്ഥാന കമ്മിറ്റി അംഗം എന്‍.കെ.സനല്‍കുമാര്‍, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഫൈസല്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.എം.അജേഷ്, പി.ആര്.കൃഷ്ണകുമാര്‍, സജന പര്വ്വിന്, നാരായണന്, ഇ.എ.സുഗതകുമാര്‍, അനൂപ്.കെ.എസ് എന്നിവര്‍ സന്ദര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: