ചേര്‍പ്പ്: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് 31 ന് വൈകുന്നേരം നടക്കുന്ന ചുറ്റുവിളക്ക് ദേശക്കാരുടെ വഴിപാടായി സമ്പൂര്‍ണ നെയ്യ് വിളക്കായാണ് നടത്തുന്നത്. നവീകരിച്ച വിളക്കുമാടത്തിലെ അയ്യായിരത്തോളം ഓട്ടുചെരാതുകളുള്‍പ്പെടെ എല്ലാ വിളക്കുകളിലും നെയ്യ് മാത്രമേ ഉപയോഗിക്കൂ. സമ്പൂര്‍ണ നെയ് വിളക്കില്‍ പങ്കാളികളാകുന്നതിന് വെള്ളിയാഴ്ച രാവിലെ എട്ടു മണിമുതല്‍ ശാസ്താവിന്റെ തിരുനടയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
വിളക്കുമാടത്തിലെ ദീപങ്ങളില്‍ നിന്നുയരുന്ന പ്രകാശം ചൈതന്യ ധന്യമാണ്. ചൈതന്യമെന്നാല് ഈശ്വരനെന്നു സങ്കല്പം. സത്വഗുണപ്രധാനിയായ നെയ്യ് ഓട്ടുചെരാതുകളിലെ ദീപങ്ങളായി മാറുമ്പോള്‍ ക്ഷേത്രമിലക്കെട്ടിനകം അനുകൂലോര്ജം കൊണ്ട് നിറയും. ഈ സമയം ശാസ്താവിന്റെ ദര്‍ശനം ലഭിക്കുന്നതും വിള,ുമാടത്തില് ദീപം തെളിയിക്കുന്നതും ശ്രേഷ്മമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: