ന്യൂദല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.റ്റി) യുമായി ബന്ധപ്പെട്ട നാല് ബില്ലുകള്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് 40 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. കൊള്ളലാഭം തടയാന്‍ പ്രത്യേക അതോറിറ്റിയും നികുതി വെട്ടിപ്പിന് അറസ്റ്റും ലോക്സഭയില്‍ വെച്ച ബില്ലുകളില്‍ വ്യവസ്ഥ ചെയ്യുന്നു.
കേന്ദ്ര ചരക്ക് സേവന നികുതി ബില്‍ 2017 (സി.ജി.എസ്.റ്റി ബില്‍), സംയോജിത ചരക്ക് സേവന നികുതി ബില്‍ 2017 (ഐ.ജി.എസ്.റ്റി ബില്‍), കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചരക്ക് സേവന നികുതി ബില്‍ 2017 (യു.റ്റി.ജി.എസ്.റ്റി ബില്‍), ചരക്ക് സേവന നികുതി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ട പരിഹാരം) ബില്‍ 2017 (നഷ്ട പരിഹാര ബില്‍) എന്നിവയാണ് സഭയുടെ മേശപ്പുറത്ത് വെച്ചത്. കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ആഴ്ച അംഗീകരിച്ചവയാണ് ഇവയെല്ലാം.
സിജിഎസ്ടി ബില്ലില്‍ പരമാവധി നികുതി 20 ശതമാനമാണ് കണക്കാക്കിയിരിക്കുന്നത്. 5,12,18,28 എന്നിങ്ങനെ നാലു നികുതി ഘടനയാണ് ജിഎസ്ടി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളിലെ ചരക്ക് സേവന നികുതി ബില്ലില്‍ ഛണ്ഡീഗട്ട്, ആന്തമാന്‍, ലക്ഷദ്വീപ്, ദാദ്ര, നാഗര്‍ ഹവേലി. ദാമന്‍ ഡിയു തുടങ്ങിയ സ്ഥലങ്ങള്‍ക്കായി നികുതി വ്യവസ്ഥ നിര്‍ദ്ദേശിക്കുന്നു.
സംയോജിത ചരക്കു സേവന നികുതി ബില്ലില്‍ അന്തര്‍സംസ്ഥാന ചരക്കു നീക്കത്തിന് കേന്ദ്രം പിരിക്കുന്ന ലെവി സംബന്ധിച്ച് പ്രതിപാദിക്കുന്നു. എല്ലാ ജിഎസ്ടി ബില്ലുകളും ഒരുമിച്ച് സഭയില്‍ ചര്‍ച്ചയ്ക്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: