പൊന്നാനി: ആര്‍എസ്എസ് പൊന്നാനി താലൂക്ക് ശിക്ഷണ്‍ പ്രമുഖ് വിന്ഷാന്തിന്റെ വീടിന് നേരെ സിപിഎം അക്രമം. മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചവരേയും ആക്രമിച്ചു.
കഴിഞ്ഞരാത്രിയാണ് സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വിന്ഷാന്തിന്റെ മാതാപിതാക്കളായ അതികാരത്തുപടി മണികണ്ഠന്(49), വിജയ(44) എന്നിവരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചത്. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ദമ്പതികളെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചു. സംഘടിച്ചെത്തിയ സിപിഎം-ഡിവൈഎഫ്ഐക്കാര്‍ ആശുപത്രിയില്‍ കയറി ഇവരെ വീണ്ടും മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച രാമക്കാട്ടയില് പ്രമോദ്(41), കളരിക്കല്‍ സതീശന്(36), പടിക്കല്തറയില് ജയന്(38), അതികാരത്തുപടി വിശ്വദാസന്(20) എന്നിവരെയും ആക്രമിച്ചു.ആറ് പേരുടെയും പരിക്ക് ഗുരുതരമാണ്. തങ്ങള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് വെളിപ്പെടുത്തികൊണ്ടായിരുന്നു അക്രമം അഴിച്ചുവിട്ടത്. തടയാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു.
പൊന്നാനി മേഖലയില്‍ ക്ഷേത്രോത്സവങ്ങള്‍ അലങ്കോലപ്പെടുത്തി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ സിപിഎം നാളുകളായി ശ്രമിക്കുകയാണ്. സിപിഎമ്മിന്റെ തന്ത്രം മനസിലാക്കിയ ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ സംയമനം പാലിക്കുകയായിരുന്നു. സത്യം മനസിലാക്കി മുസ്ലീം മതവിശ്വാസികളടക്കം സിപിഎമ്മിനെതിരെ തിരിഞ്ഞതോടെ നാണക്കേട് മറക്കാന്‍ വ്യാപക അക്രമം നടത്തുകയാണ്.
സിപിഎമ്മിന്റെ ആക്രമണത്തില്‍ ഭര്‍ത്താവും ഭാര്യയുമടക്കം ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആര്‍എസ്എസ് പൊന്നാനി താലൂക്ക് ശിക്ഷണ്‍പ്രമുഖ് വിന്ഷാന്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: