ചേളന്നൂര്‍: പാലത്ത് പുളിബസാര്‍ കേന്ദ്രീകരിച്ച് അക്രമം വ്യാപിപ്പിക്കാന്‍ സിപിഎം ആസൂത്രിത നീക്കം. ഡിവൈഎസ്പി വിളിച്ചുചേര്‍ത്ത സമാധാന യോഗത്തിന് ശേഷവും എബിവിപി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അമ്മമാരെ ഡിവൈഎഫ്ഐക്കാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ശാഖയില്‍ പോകുന്ന കുട്ടികളെ നിരന്തരം ഭീഷണിപ്പെടുത്തുകയും ബിജെപി കൊടിമരങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. നിരന്തരമായി ഈ ഭാഗത്ത് പ്രകോപനം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം കുമാരസ്വാമിയില്‍ കാവിമുണ്ടുടുത്തതിന്റെ പേരില്‍ 17 വയസ്സില്‍ താഴെയുള്ള 2 കുട്ടികളെ മര്‍ദ്ദിച്ച് പോലീസിനെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കിയിരുന്നു. പുളിബസാറില് ആര്‍എസ്എസ് അനുഭാവിയുടെ അച്ഛനെവരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കുമാരസ്വാമി, അമ്മംമലയില്‍ താഴം, കല്ലുംപുറത്ത് താഴം, ഗുഡ്ലക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ കൊടിമരവും ബോര്‍ഡും കുറ്റിയാട്ട് ബസ് സ്റ്റോപ്പും നശിപ്പിച്ചിട്ടുണ്ട്. സമാധാനശ്രമ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സിപിഎം അണികളെ നിര്‍ദ്ദേശിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: