മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ യാത്ര പ്രഹസനമായി. മേഖലയില്‍ കോണ്‍ഗ്രസ് നേതാവടക്കമുള്ളവര്‍ വന്‍തോതില്‍ കയ്യേറ്റങ്ങള്‍ നടത്തിയിട്ടുണ്ടെന്ന വിവരം മറച്ച് വെച്ചാണ് പ്രതിപക്ഷ നേതാവ് ഇവിടെ എത്തിയത്.
ഇതടക്കമുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ ഭിന്നതയും ഉടലെടുത്തു. വന്‍കിട കയ്യേറ്റങ്ങള്‍ ഒന്നും തന്നെ കാണാന്‍ അദ്ദേഹം തയ്യാറായില്ല. സിപിഎം നേതാക്കളുടെ കയ്യേറ്റങ്ങള്‍ക്കെതിരെ മൃദുസമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. വിഎസ് സര്‍ക്കാരിന്റെ നടപടികളെ കുറ്റപ്പെടുത്തുന്നതിനാണ് അദ്ദേഹം മുന്‍തൂക്കം നല്‍കിയത്.
പ്രാദേശിക കോണ്‍ഗ്രസ് വിഭാഗം എതിര്‍ത്തെങ്കിലും രമേശ് ചെന്നിത്തല പാര്‍ട്ടി ഗ്രാമം എന്നറിയപ്പെടുന്ന ഇക്ക നഗര്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായ എ.കെ മണിയുടെ നേതൃത്വത്തിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനെതിരെ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ രംഗത്തെത്തുകയായിരുന്നു.
തുടര്‍ന്ന് ഇക്ക നഗര്‍, മൂന്നാര്‍ കോളനി എന്നീ സ്ഥലങ്ങളിലെ കയ്യേറ്റങ്ങള്‍ പ്രതിപക്ഷ നേതാവ് നേരിട്ടെത്തി പരിശോധിച്ചു. സിപിഎമ്മിന് പുറമെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ഈ മേഖല കയ്യേറിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഒരു നേതാവ്് എം ജി കോളനി ഭാഗത്ത് ഏക്കറുകണക്കിന് ഭൂമി കയ്യേറിയിട്ടുണ്ട്. തങ്ങളുടെ പാര്‍ട്ടിക്കാരുടെ കയ്യേറ്റങ്ങള്‍ക്കെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഭരണ കാലഘട്ടത്തില്‍ എന്ത് ചെയ്തു എന്നതും രമേശ് ചെന്നിത്തലയുടെ സന്ദര്‍ശത്തിനെതിരെ ചോദ്യമായി അവശേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: