കൊച്ചി: വൈറ്റില ഫ്ളൈഓവര്‍ നിര്‍മാണത്തിന്റെ ചുമതല ആര്‍ക്കെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. ദേശീയപാത അതോറിറ്റി നിര്‍മാണത്തിന് തയാറാകുമോ, എങ്കില്‍ ടോള്‍ ഉള്‍പ്പടെയുള്ള ഉപാധികള്‍ അംഗീകരിക്കാന്‍ കഴിയുമോ, സര്‍ക്കാരിന് സ്വന്തം ചെലവില്‍ നിര്‍മാണം നടത്താനാവുമോ എന്നീ കാര്യങ്ങളും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2017 സെപ്തംബറില്‍ ഫ്ളൈഓവര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് വൈറ്റില സ്വദേശി ഫ്രാന്‍സിസ് മാഞ്ഞൂരാന് നല്കിയ ഹര്‍ജിയില്‍ നിര്‍ദേശം. അതേസമയം, ദേശീയപാത അതോറിറ്റി തന്നെ ഫ്ളൈഓവര്‍ നിര്‍മാണം ഏറ്റെടുക്കാനാണ് സാധ്യതയെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ വിശദീകരണ പത്രിക നല്കി.
ഇടപ്പള്ളിയിലേത് ഡിഎംആര്‍സിയും പാലാരിവട്ടത്തേത് ആര്‍ബിഡിസികെയും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈഓവറുകളുടെ നിര്‍മാണം ദേശീയ പാത അതോറിറ്റിയുടെ പരിഗണനയിലാണെന്നും വിശദീകരണ പത്രികയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: