തൃപ്പൂണിത്തുറ: തിരുവാങ്കുളം, ചോറ്റാനിക്കര, കുരീക്കാട് ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന ശൃംഖലയിലെ രണ്ടുപേര്‍ എക്സൈസിന്റെ പിടിയിലായി. കുരീക്കാട് കുടമംഗലം തത്തോത്ത് വീട്ടില്‍ ടി.കെ. ശ്രീവിഷ്ണു (21), കുരീക്കാട് കടുമംഗലം കുനിയത്ത് മിന്ജ്യാത്ത് വീട്ടില്‍ രഞ്ജു (29) എന്നിവരെയാണ് തൃപ്പൂണിത്തുറ എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷും സംഘവും പിടികൂടിയത്. പ്രതികളില്‍ നിന്ന് ഇരുപതോളം കഞ്ചാവ് പൊതികള്‍ പിടിച്ചെടുത്തു. വിദ്യാര്‍ഥികളില്‍ നിന്നും ചെറിയ തുകകള്‍ സമാഹരിച്ച് സംസ്ഥാനത്തിന്റെ പുറത്ത് നിന്നാണ് ഇവര്‍ കഞ്ചാവെത്തിച്ചിരുന്നത്. തൃപ്പൂണിത്തുറ എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറച്ചുനാളുകളായി നിരീക്ഷണത്തിലായിരുന്നു. ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ച് തൃപ്പൂണിത്തുറയിലും പരിസരങ്ങളിലുമായി മൊബൈലില്‍ ബന്ധപ്പെടുന്നവര്‍ക്ക് ചെറു പൊതികളായാണ് വില്‍പ്പന നടത്തിയിരുന്നത്. ഒരു പൊതിക്ക് 500 മുതല്‍ 800 രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നത്. ഈ ശൃംഖലയിലെ മറ്റു കണ്ണികളെ കുറിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇനിയും കൂടുതല്‍ പ്രതികള്‍ വലയിലാകുമെന്ന് എസ്ഐ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ രാം പ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സത്യനാരായണന്, ശശി, അനില്‍കുമാര്‍, ധീരു, ധനേഷ്, ഹരീഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. എക്സൈസിനെ ബന്ധപ്പെടേണ്ട നമ്പര്‍ 04842785060, 9400069566.
പ്രതികരിക്കാൻ ഇവിടെ എഴുതുക: