ധര്‍മശാല: കങ്കാരുക്കളെ കശാപ്പു ചെയ്ത് ഇന്ത്യ പരമ്പര(2-1) നേട്ടം കൈവരിച്ചു. നിര്‍ണായകമായ അവസാന ടെസ്റ്റില്‍ എട്ട് വിക്കറ്റിന് ഓസീസിനെ തകര്‍ത്ത് പരമ്പര നേടിയതിനൊപ്പം ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയും ഇന്ത്യ തിരിച്ചു പിടിച്ചു.
കെ.എല്‍.രാഹുലിന്റെ അര്‍ധ സെഞ്ചുറിയും അജിങ്ക്യ രഹാനെയുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. രാഹുല്‍ 51 റണ്‍സോടെയും രഹാനെ 38 റണ്‍സോടെയും പുറത്താകാതെ നിന്നു. മുരളി വിജയ് (8), ചേതേശ്വര്‍ പൂജാര (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
പരമ്പരയിലെ ആറാം അര്‍ധ സെഞ്ചുറിയിലൂടെ ഓപ്പണര്‍ രാഹുല്‍ അവസാന ടെസ്റ്റിലും മികവ് തുടര്‍ന്നു. 46/2 എന്ന നിലയില്‍ പതറിയ ഇന്ത്യയെ രഹാനെയുടെ ഇന്നിംഗ്സാണ് വേഗത്തില്‍ വിജയത്തിലെത്തിച്ചത്. 27 പന്തില്‍ നാല് ഫോറും രണ്ടു സിക്സും പറത്തിയാണ് രഹാനെ 38 റണ്‍സ് നേടിയത്.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിയിലെയും പരമ്പരയിലെയും താരമായി.
സ്കോര്‍: ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 300, രണ്ടാം ഇന്നിംഗ്സ് 137. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 332, രണ്ടാം ഇന്നിംഗ്സ് 106/2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: