കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രാധാന്യം കുറയ്ക്കാന്‍ ശ്രമിക്കുന്നത് മലപ്പുറത്തെ എംപിമാരാണെന്ന് ആരോപണം. മലബാര്‍ ഡവലപ്മെന്റ് സൊസൈറ്റിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. കണ്ണൂര്‍, കൊച്ചി സ്വകാര്യ വിമാനത്താവളത്തിന് മുതല്‍മുടക്കിയവരാണ് ഇതിന്റെ പിന്നില്‍.
കരിപ്പൂര്‍ വിമാനത്താവശത്തിന്റെ വികസനം നടക്കാത്തതിന് പിന്നിലെ ദുരൂഹത നീക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണം. നിയമസഭയില്‍ നടന്ന പ്രമേയചര്‍ച്ചയില്‍ പങ്കെടുത്ത മുഖ്യമന്ത്രി നല്കിയ മറുപടി ‘നിയമസഭയില്‍ വ്യക്തമാക്കാന്‍ പറ്റില്ല പിന്നീട് മനസ്സിലാവും’ എന്നാണ്. ദുരൂഹ നീക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.
കരിപ്പൂര്‍ വിമാനത്താവളം, ഹജ്ജ്ഹൗസ് എന്നി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ ഇടപെടല്‍ അന്വേഷിക്കണമെന്ന് ഡോ. എം.ജി.എസ്. നാരായണന് ആവശ്യപ്പെട്ടു.
മലബാര്‍ ഡവലപ്പ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള കാലിക്കറ്റ് എയര്‍പോര്‍ട്ട് സംരക്ഷണസമിതി കരിപ്പൂരിനെ അവഗണിക്കുന്ന നീക്കത്തിനെതിരെ പ്രക്ഷോഭം നടത്തും. എം.കെ. രാഘവന് എംപിയുടെ ഉപരോധസമര തിയ്യതി പിന്നീട് പ്രഖ്യാപിക്കും. നിയമപരമായും പ്രശ്നത്തെ നേരിടുമെന്ന് കെ.എം. ബഷീര്‍, പി.എം. ഹാഷിര്‍ അലി, ഷെയ്ക്ക് ഷാഹിദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: