ചെറുപുഴ: അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന മലയോര മേഖലയുടെ ദാഹമകറ്റാന്‍ കൊട്ടിഘോഷിച്ച് നടത്തിയ ജലനിധി പലയിടത്തും ജനങ്ങള്‍ക്ക് ഉപകാരപ്പെടാത്ത അവസ്ഥയിലെത്തുന്നു. ചെറുപുഴ പഞ്ചായത്തിലെ തിരുമേനി ടൗണില്‍ സ്ഥിതി ചെയ്യുന്ന ജലനിധി പദ്ധതി പലപ്പോഴും പ്രവര്‍ത്തക്ഷമമല്ല. മോട്ടോര്‍ പമ്പിന്റെ തകരാര്‍ എന്ന പേരിലാണ് ഇത് പ്രവര്‍ത്തിക്കാത്തത് മാത്രമല്ല ഇതിലേയ്ക്കായി വെള്ളമെടുക്കുന്ന കിണറിന്റെ സമീപം വൃത്തിഹീനമായ അന്തരീക്ഷമാണുള്ളത്. കുടിക്കാന്‍ പറ്റാത്ത വെള്ളമാണെങ്കില്‍ കൂടി അതും ലഭ്യമല്ലാത്ത സ്ഥിതിയാണ് തിരുമേനിയിലെങ്കില് മഞ്ഞക്കാട്ടെ സ്ഥിതി വ്യത്യസ്തമാണ്. നാല്പത് കുടുംബങ്ങള്‍ക്കായി തുടങ്ങിയ പദ്ധതി കൊണ്ട് നാല് വീട്ടുകാര്‍ക്ക് മാത്രമാണ് വെള്ളം ലഭിക്കുന്നത്. 28 ലക്ഷം രൂപയുടെ പദ്ധതിയില്‍ 80ശതമാനം തുകയും പദ്ധതിയുടെ നടത്തിപ്പുകാരായ എന്‍ജിഒകള്‍ വാങ്ങിയെടുത്തുവെങ്കിലും വെള്ളം അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ല. പൊതുമരാമത്തിന്റെ അനുമതിയില്ലാതെ കുഴിച്ചിട്ട പൈപ്പുകള്‍ റോഡ് പണിയുടെ ഭാഗമായി മാറ്റുകയും ഗുണനിലവാരമില്ലാത്ത പൈപ്പുകളിട്ടതും ജലനിധി പരാജയപ്പെടാന്‍ കാരണമായി. സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതിയിലൂടെ സ്വകാര്യ എന്‍ജിഒകള്‍ ഫണ്ട് കൈക്കലാക്കിയതിനെ കുറിച്ചും പദ്ധതി നടത്തിപ്പിലെ വീഴ്ച്ചയെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് പരാതി നല്‍കിയിരിക്കുകയാണ് ഗുണഭോക്താക്കളായ നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: