കണ്ണൂര്‍: അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 2 ന് ഡല്‍ഹിയില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്ന കേരളത്തിലെ പ്രതിനിധികള്‍ ഇന്ന് പുറപ്പെടും. 2 ന് ഉച്ചക്ക് 2.30 മുതല്‍ ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളിലാണ് സെമിനാര്‍ നടക്കുക. അടിയന്തിരാവസ്ഥയിലെ രാഷ്ട്രീയ അസഹിഷ്ണുതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി നടക്കുന്ന സെമിനാറില്‍ അടിയന്തിരാവസ്ഥക്കെതിരെ നടന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ നൂറുകണക്കിനാള്‍ക്കാര്‍ പങ്കെടുക്കും. വൈകുന്നേരം 2.30 ന് വൈക്കം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാര്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു, ആര്‍എസ്എസ് അഖിലഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍, എംപിമാരായ രാജീവ് ചന്ദ്രശേഖരന്, സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ, നളിന്‍ കുമാര്‍ കട്ടീല്‍, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്, ഒ.രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം.രാധാകൃഷ്ണന്, എ.പി.ഭരത് കുമാര്‍, മോണിക്ക അറോറ, അഡ്വ.നിവേദിത സുബ്രഹ്മണ്യന്, ലക്ഷ്മണ മല്ലയ്യ, ജി.വേണുഗോപാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നും നൂറോളം പേര് പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ന് വൈകുന്നേരം 7 ന് കണ്ണൂരില്‍ നിന്നും യാത്ര തിരിക്കും. പ്രതിനിധികള്‍ക്ക് കണ്ണൂരില്‍ യാത്രയയപ്പ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: